ശ്രീനഗര്‍: ജമ്മു കശ്മീര്‍ അതിര്‍ത്തിയിലെ നി.ന്ത്രണ രേഖയ്ക്കു സമീപം വീണ്ടും പാക്കിസ്ഥാന്റെ വെടിനിര്‍ത്തല്‍ കരാര്‍ ലംഘനം. വെടിവെപ്പില്‍ രണ്ടു ബിഎസ്എഫ് ജവാന്മാര്ക്ക് പരിക്ക്.
കുപ്വാര , പൂഞ്ച് എന്നീ ജില്ലകളില്‍ ചൊവ്വാഴ്ച രാത്രിയിലും ഇന്നലെയുമായി രണ്ടു തവണയാണ് പാക് സൈന്യം വെടിയുതിര്‍ത്തത്. പരിക്കേറ്റ ജവാന്മാര് ആശുപത്രിയില്‍ ചികിത്സയിലാണ്. വേറെ നാശ നഷ്ടങ്ങളൊന്നും ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
യാതൊരു പ്രകോപനവുമില്ലാതെ രാവിലെ 11 മണിയോടെ ആരംഭിച്ച വെടിവെപ്പ് ഭാരതം സൈന്യം തിരിച്ചടിച്ചതോടെയാണ് നിര്‍ത്തിയതെന്ന പ്രതിരോധ വക്താവ് മനീഷ് മേത്ത പറഞ്ഞു. ഈ മാസം മാത്രം ഒമ്പതു തവണയാണ് പാക്കിസ്ഥാന് വെടിനിര്‍ത്തല്‍ കരാര്‍ ലംഘനം നടത്തിയത്.
കഴിഞ്ഞമാസം ആഗസ്റ്റ് 25ന് പാക് സൈന്യം നടത്തിയ വെടിവെപ്പില്‍ ജൂനിയര്‍ കമ്മീഷന്‍ഡ് ഓഫീസര്‍ കൊല്ലപ്പെട്ടിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: