തൊടുപുഴ : ഏലം സ്റ്റോര്‍ തീവച്ച് നശിപ്പിച്ചുവെന്നാരോപിച്ച് നെടുങ്കണ്ടം പോലീസ് ചാര്‍ജ്ജ് ചെയ്ത കേസിലെ പ്രതികളെ കുറ്റക്കാരല്ലെന്നുകണ്ട് വെറുതെവിട്ട് മൂന്നാം അഡീഷണല്‍ സെഷന്‍സ് ജഡ്ജി കെ.ആര് മധുകുമാര്‍ ഉത്തരവായി. 2011 ഡിസംബര്‍ 14നാണ് കേസിനാസ്പദമായ സംഭവം. മുല്ലപ്പെരിയാര്‍ പ്രശ്നവുമായി ബന്ധപ്പെട്ട് തമിഴ് വംശജരോടുള്ള വിരോധം നിമിത്തം പ്രതികളായ പാറത്തോട് പുഷ്പക്കണ്ടം താഴത്തേമുറിയില്‍ മുരുകന്, കിഴക്കേടത്ത് ആഗസ്തി, പോറ്റികുന്നേല് ഷിബു, വലിയഞാലില് ജിജിമോന്, പാപ്പാടിയില്‍ വിജയന്, ഈഴക്കുന്നത്ത് രാജു, തുരുത്തുമ്മേല്‍ രാജു, കണ്ടത്തില്‍ പുഷ്പന്, തൈപ്പറമ്പില്‍ ബിജു, പുത്തന്‍വീട്ടില്‍ ശശി, കണ്ടത്തില്‍ ജയന്, മുല്ലശ്ശേരില്‍ സാദിഖ് അലി, വലിയഞാലില് മനോജ്, എട്ടുപടവില്‍ ഷിനോജ്, മീനാട്ടുപറമ്പില് വിക്രമന്, വാഴയില്‍ ബിജോ കുര്യന് എന്നിവര്‍ സംഘം ചേര്‍ന്ന് ജീപ്പിലെത്തി പാറത്തോട് പാലാര്കരയില് ശൂലപ്പാറ ഭാഗത്തുള്ള തമിഴ്നാട്ടുകാരനായ പരീത് ഖാന് എന്നയാളുടെ ഉടമസ്ഥതയിലുള്ള ഖാന് എസ്റ്റേറ്റിലെ ഏലക്കായ ഉണങ്ങുന്നതിനുള്ള സ്റ്റോറും ഉണക്ക ഏലക്കായും സ്റ്റോര്‍ ഉപകരണങ്ങളും തീയിട്ട് നശിപ്പിച്ച് പത്ത് ലക്ഷത്തി എഴുപതിനായിരം രൂപയുടെ നഷ്ടം ഉണ്ടാക്കി എന്നാണ് കേസ്. പ്രതികള്‍ക്ക് വേണ്ടി അഡ്വ. ബി. സുനി്ല്ദത്ത് ഹാജരായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: