കല്ലമ്പലം: ഭാരതത്തിലെ പൂജനീയ ആചാര്യന്മാരില് ഒരാളായ ശ്രീനാരായണഗുരുദേവനെ അവഹേളിച്ച് മാര്‍ക്സിസ്റ്റു പാര്‍ട്ടി ഭൂരിപക്ഷം വരുന്ന ഹൈന്ദവ സമുദായത്തെയും ഹൈന്ദവ ആചാര്യന്മാരെയും വെ
ല്ലിവിളിക്കുകയാണ് ചെയ്യുന്നതെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് വി. മുരളീധരന്. കഴിഞ്ഞ ദിവസം മാര്‍ക്സിസ്റ്റ് പാര്‍ട്ടിയില്‍ നിന്നും കോണ്‍ഗ്രസ്സില്‍ നിന്നും കൂട്ടത്തോടെ ബിജെപിയില്‍ ചേര്‍ന്നവര്‍ക്ക് നല്കിയ സ്വീകരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഹിന്ദുസമൂഹത്തോടു മാര്‍ക്സിസ്റ്റു പാര്‍ട്ടി കാണിക്കുന്ന വഞ്ചന 1958ല്‍ ശബരിമല തീ വയ്പ് കേസു മുതല്‍ സപ്തംബര്‍ 5ന് ഗുരുദേവനെ കുരിശിയില്‍ തറയ്ക്കുന്നത് വരെ എത്തി നില്‍ക്കുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഗുരുദേവന് കേരളത്തിലെ ഒരു വിഭാഗത്തിന്റെ മാത്രം ആചാര്യനാണ് എന്ന് പറയുന്ന മാര്‍ക്സിസ്റ്റ് പാര്‍ട്ടി ഗുരുദേവനേയോ ഗുരുദേവന്റെ ആശയങ്ങളെക്കുറിച്ചോ മനസ്സിലാക്കിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. പാര്‍ട്ടി അണികളെ പിടിച്ചുനിര്‍ത്താനുള്ള അവസാനത്തെ അടവെന്ന നിലയിലാണ് ശ്രീകൃഷ്ണജയന്തി ആഘോഷവും സംഘടിപ്പിക്കുന്നത്. ആര്‍എസ്എസിന്റെയും ബിജെപിയുടെയും പ്രവര്‍ത്തനങ്ങളില്‍ ആകൃഷ്ടരായ സിപിഎമ്മില്‍ നിന്ന് നൂറുകണക്കിന് പ്രവര്‍ത്തകരാണ് ദിവസവും ബിജെപിയിലേക്കെത്തുന്നത്. ഹൈന്ദവാചാരങ്ങളെയും ആരാധനയെയും ഇതുവരെ എതിര്‍ത്തിരുന്ന സിപിഎം ഇപ്പോള്‍ അതെല്ലാം സ്വീകരിക്കുന്നത് കാല്‍ക്കീഴിലെ മണ്ണൊലിച്ചുപോകുന്നതിലുള്ള ഭയം മൂലമാണ്. സിപിഎമ്മിന്റെ ആത്മാര്‍ത്ഥതയില്ലാത്ത സമീപനവും ഇരട്ടത്താപ്പും തിരിച്ചറിഞ്ഞ ജനങ്ങള്‍ ഇത്തരം കപടനാടകങ്ങളില്‍ വീണുപോകില്ലെന്ന് വി. മുരളീധരന് പറഞ്ഞു.
ബിജെപി ദക്ഷിണമേഖല ഉപാധ്യക്ഷന്‍ തോട്ടയ്ക്കാട് ശശി അധ്യക്ഷത വഹിച്ച യോഗത്തില്‍ ജില്ലാ പ്രസിഡന്റ് അഡ്വ. എസ്. സുരേഷ് മുഖ്യ പ്രഭാഷണം നടത്തി. ജില്ലാ ഉപാധ്യക്ഷന്‍ ഇലകമണ്‍ സതീശന്, സെക്രട്ടറി വി. ജനകകുമാരി, ആലംകോട് ദാനശീലന് ആറ്റിങ്ങല്‍ മണ്ഡലം പ്രസിഡന്റ് വഞ്ചിയൂര്‍ അജയന്, വര്‍ക്കല മണ്ഡലം പ്രസിഡന്റ് കോവിലകം മണികണ്ഠന്, ചിറയിന്‍കീഴ് മണ്ഡലം പ്രസിഡന്റ് എസ്.ആര്. ബിപിന്‍, കര്‍ഷകമോര്‍ച്ച ജില്ലാ ജനറല്‍ സെക്രട്ടറി മണമ്പൂര്‍ ദിലീപ്, ഹരിലാല്‍, സുധീര്‍, ഒറ്റൂര്‍ മോഹന്‍ദാസ്, കല്ലമ്പലം ഉല്ലാസ്, മുല്ലനല്ലൂര്‍ സജി തുടങ്ങിയവര്‍ സംസാരിച്ചു. മാവിന്മൂട്, നാവായിക്കുളം, വെല്ലൂര്‍, പുതുശ്ശേരിമുക്ക് എന്നിവിടങ്ങളില്‍ നിന്നുള്ള പ്രകടനങ്ങള്‍ കല്ലമ്പലം ജംഗ്ഷനില്‍ സംഗമിച്ച വന്‍ പ്രകടനമായാണ് സമ്മേളന നഗരിയിലേക്ക് പ്രവര്‍ത്തകര്‍ എത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: