തിരുവനന്തപുരം: എസ്എന്‍ഡിപി നേതൃത്വത്തോടു വിട്ടുവീഴ്ച വേണ്ടെന്നും ഈഴവ സമുദായത്തെ കേന്ദ്രീകരിച്ച് സിപിഎം നിലപാടുകള്‍ സംബന്ധിച്ച് വ്യാപകമായി വിശദീകരണം നല്‍കാനും സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് തീരുമാനം. എസ്എന്‍ഡിപിയുടെ സംഘടനാ നേതൃത്വമാണ് ബിജെപിയുമായും ആര്‍എസ്എസുമായും കൂട്ടു ചേരുന്നത്. ഈഴവ സമുദായമല്ല. ഈഴവ സമുദായത്തെ പാര്‍ട്ടി എതിര്‍ക്കുന്നുവെന്നു വന്‍തോതില്‍ പ്രചരിപ്പിക്കപ്പെടുന്നു. ഇതിനെ പ്രതിരോധിക്കണം. വെള്ളാപ്പള്ളിയുടെ നേതൃത്വത്തോടുള്ള വിയോജിപ്പു തുടരും. ഈഴവ സമുദായത്തിനുള്ള തെറ്റിദ്ധാരണ മാറ്റി പാര്‍ട്ടിക്കൊപ്പം നിര്‍ത്തുന്നതിനുള്ള ശ്രമങ്ങള്‍ നടത്തണമെന്നും സെക്രട്ടേറിയറ്റില്‍ അഭിപ്രായമുണ്ടായി.
ശ്രീനാരായണ ഗുരുവിന്റെ നിശ്ചലദൃശ്യം ഘോഷയാത്രയില്‍ അവതരിപ്പിക്കുമ്പോള്‍ ജാഗ്രതക്കുറവുണ്ടായതായും യോഗം വിലയിരുത്തി. സംഘാടകര്‍ ഇതു ശ്രദ്ധിക്കണമായിരുന്നു. ദൃശ്യവല്‍ക്കരണം നടത്തിയത് തെറ്റിദ്ധാരണയുണ്ടാക്കി. സിപിഎമ്മിനെതിരെ ഇത് വ്യാപക ആയുധമാക്കി. അതുകൊണ്ടു തന്നെ ഇക്കാര്യം സമുദായംഗങ്ങളോട് വിശദീകരിക്കണം. അടുത്ത ആഴ്ച ചേരുന്ന സംസ്ഥാന കമ്മറ്റി യോഗത്തില്‍ തുടര്‍ചര്‍ച്ചയുണ്ടാകും. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ എതിരാളികള്‍ ഈ വിഷയം ഉപയോഗിക്കും. ഇതിനെ നേരിടാന്‍ പാര്‍ട്ടി സജ്ജമാവണമെന്നും യോഗം തീരുമാനിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: