തലശ്ശേരി: ആര്‍എസ്എസ് പ്രചാരകന്മാര്‍ക്കെതിരെ കൊലവിളിയുമായി സിപിഎം ജില്ലാ സെക്രട്ടറി പി. ജയരാജന്. ഇന്നലെ തലശ്ശേരിയില്‍ നടന്ന സിപിഎം സിഐ ഓഫീസ് മാര്‍ച്ചിലാണ് ജയരാജന് ആര്‍എസ്എസ് പ്രചാരകന്മാര്ക്ക് നേരെ കൊലവിളിയുയര്ത്തിയത്. നാട്ടില്‍ അക്രമങ്ങള്‍ക്ക് പ്രോത്സാഹനം നടത്തുന്നത് അന്യ സ്ഥലങ്ങളില്‍ നിന്നും വരുന്ന പ്രചാരകന്മാരാണെന്നും ഇവര്‍ തിരശ്ശീലക്ക് പിറകില്‍ നിന്ന് അക്രമത്തിന് പ്രേരിപ്പിച്ച് യുവാക്കളെ കേസില്‍ കുടുക്കുകയാണന്നും ഇക്കൂട്ടരെ കരുതിയിരിക്കണമെന്നുമാണ് അദ്ദേഹം പ്രസംഗത്തില്‍ ചൂണ്ടിക്കാട്ടിയത്.
തലശ്ശേരി നങ്ങാറത്ത് പീടികയില്‍ ഗുരുദേവ പ്രതിമ തകര്‍ത്ത സംഭവത്തിലെ പ്രതികളെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് സിപിഎം നടത്തിയ സിഐ ഓഫീസ് മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സംഭവത്തില്‍ വെള്ളാപ്പള്ളി നടേശന് മൗനം പാലിക്കുന്നത് ആര്‍എസ്എസിന്റെ തടവറയിലായതിനാലാണെന്നും അദ്ദേഹം അവകാശപ്പെട്ടു.
തളിപ്പറമ്പ് കൂവോടില് ഓണാഘോഷത്തോടനുബന്ധിച്ച് സിപിഎം നടത്തിയ ഘോഷയാത്രയില്‍ ഗുരുദേവനെ കുരിശിലേറ്റിയ സംഭവം വ്യാപക പ്രതിഷേധത്തിന് കാരണമായിരുന്നു. ഇതിന് തടയിടാനായി തലശ്ശേരി നങ്ങാറത്ത് പീടികയില്‍ സിപിഎം നിയന്ത്രണത്തിലുള്ള ക്ലബ്ബില്‍ ഉണ്ടായിരുന്ന ഗുരുദേവ പ്രതിമ സിപിഎം സംഘം തകര്‍ത്ത് വലിച്ചെറിഞ്ഞ സംഭവം ആര്‍എസ്എസിന്റെ തലയില്‍ കെട്ടിവെക്കാനുള്ള ഗൂഢനീക്കം നടത്തിയിരുന്നു. മാധ്യമങ്ങളും പൊതുസമൂഹവും ഇത് ചര്‍ച്ചയാക്കിയതിനെ തുടര്‍ന്ന് നില്‍ക്കക്കള്ളിയില്ലാതെയാണ് പ്രചാരകന്മാര്‍ക്കെതിരെ ആരോപണങ്ങളുമായി ജയരാജന് രംഗത്ത് വന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: