കുന്നത്തൂര്‍: സ്വകാര്യബസുകളുടെ മത്സരയോട്ടം മൂലമുണ്ടാകുന്ന അപകടങ്ങളും സംഘര്‍ഷങ്ങളും കുന്നത്തൂരില്‍ പതിവാകുന്നു. ഒരേ റൂട്ടില്‍ ഒന്നും രണ്ടും മിനിട്ടിന്റെ ഇടവേളകളിലാണ് ഒട്ടുമിക്ക സ്വകാര്യബസുകളും സര്‍വീസ് നടത്തുന്നത്. ഇതിനിടയില്‍ കെഎസ്ആര്‍ടിസി ചെയിന്‍ സര്‍വീസുകള്‍ കൂടിയാകുന്നതോടെ ബസുകളുടെ മത്സരയോട്ടം അതിരുവിടുകയാണ്.
ബസുകള്‍ അമിത വേഗത്തില്‍ പായുന്നത് മറ്റ് യാത്രക്കാര്‍ക്കും അപകടങ്ങള്‍ സൃഷ്ടിക്കുന്നു. ഇതുകൂടാതെ ബസ് ജീവനക്കാര്‍ തമ്മിലുള്ള സംഘര്‍ഷവും ഇവിടെ പതിവാകുകയാണ്. കഴിഞ്ഞ ദിവസം സൊസൈറ്റി, ആര്യ എന്നി സ്വകാര്യബസ് ജീവനക്കാര്‍ തമ്മിലുണ്ടായ തര്‍ക്കം കല്ലേറില്‍ കലാശിച്ചു.
ചിറ്റുമലയില്വച്ചാണ് സംഭവം നടന്നത്. ആര്യയിലെ കണ്ടക്ടറുടെ നേതൃത്വത്തില്‍ മറ്റ് ബസിന് നേരെയും കല്ലേറു നടത്തുകയായിരുന്നത്രെ. സൊസൈറ്റി ബസില്‍ യാത്ര ചെയ്തിരുന്ന യുവതിയുടെ തലക്ക് കല്ലേറില്‍ പരുക്കേല്കകുകയും ചെയ്തു. അപകടം സംഭവിച്ച യാത്രക്കാരിയുമായി ബസ് പിന്നെയും മത്സരയോട്ടം നടത്തി. മറ്റ് യാത്രക്കാര്‍ ബഹളം വച്ചതോടെ പരുക്കേറ്റ സ്ത്രീയെ തൊട്ടടുത്തുള്ള ആശുപത്രിയില്‍ എത്തിക്കുകയും കേസ് ഒതുക്കി തീര്‍ക്കുകയുമായിരുന്നു. പലപ്പോഴും ബസുകള്‍ കുറുകെവച്ച് ഗതാഗതം തടസ്സപെടുത്തുന്നതും നിത്യസംഭവമായിട്ടുണ്ട്. നിരന്തരം പ്രശ്ന മുണ്ടാക്കി ട്രിപ്പുകള്‍ പാതിവഴിയില്‍ ഉപേക്ഷിച്ച് യാത്രക്കാരെ ബുദ്ധിമുട്ടിക്കുകയാണ് ഇവിടങ്ങളില്‍ സര്‍വ്വീസ് നടത്തുന്ന സ്വകാര്യ ബസുകള്‍. എന്നാല്‍ അധികൃതരുടെ ഭാഗത്ത് നിന്ന് യാതൊരുവിധ നടപടിയും ഉണ്ടാകുന്നില്ലെന്ന് ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: