പുനലൂര്‍: പുനലൂര്‍ നഗരസഭാ പരിധിയില്‍ ഡങ്കിപ്പനി പടര്‍ന്നു പിടിക്കുന്നു. ഇതു സംബന്ധിച്ച് നഗരസഭയില്‍ നടന്ന അടിയന്തിര യോഗത്തില്‍ ആശുപത്രി സൂപ്രണ്ട് എത്താതിരുന്നത് വിവാദമായി. മുപ്പതോളം പേര്‍ക്ക് ഇതുവരെ ഡങ്കിപ്പനിയുടെ ലക്ഷണം കണ്ടെത്തിയിട്ടുണ്ട്.
16 വാര്‍ഡുകളില്‍ ഡങ്കിപ്പനിബാധ കണ്ടെത്തിയതായി അധികൃതര്‍ അറിയിച്ചു. ഇതില്‍ 12 പേരില്‍ രോഗം സ്ഥിതീകരിച്ചു. ആരംപുന്ന, കാഞ്ഞിരമല, ശാസ്താംകോണം, പേപ്പര്‍മില്‍, വിളക്കുവെട്ടം, ഗ്രേസിംഗ് ബ്ലോക്ക്, കോളേജ് വാര്‍ഡ്, കലുങ്കുംമുകള്‍, മൈലക്കല്‍, കക്കോട്, ചെമ്മന്തൂര്‍ എന്നി വാര്‍ഡുകളിലാണ് രോഗലക്ഷണം കണ്ടെത്തിയിരിക്കുന്നത്.
ജൂണ്‍ മാസം ആറു കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ജുലൈയില്‍ പത്തു കേസുകളായി ഉയര്‍ന്നു. ഡങ്കിപ്പനി പടര്‍ന്നു പിടിക്കുന്നതിനാല്‍ പുനലൂര്‍ നഗരസഭ ഇന്നലെ വിളിച്ചുചേര്‍ത്ത യോഗത്തില്‍ ആശുപത്രി സൂപ്രണ്ട് പങ്കെടുക്കാത്തത് വിവാദമായി. യോഗത്തില്‍ ആശുപത്രിയുടെ ഭാഗത്ത് നിന്ന് രണ്ടുപേര്‍ മാത്രമാണ് എത്തിയത്. പ്രദേശത്ത് രോഗം പടര്‍ന്നുപിടിക്കുമ്പോള്‍ യോഗത്തില്‍ സൂപ്രണ്ട് എത്താതിരുന്ന നടപടിയെ മറ്റുള്ളവര്‍ ചോദ്യംചെയ്തു. അതേ സമയം ഡിഎംഒ വിളിച്ച യോഗത്തില്‍ പങ്കെടുക്കണമെന്നതിനാലാണ് യോഗത്തിന് എത്താതിരുന്നതെന്നാണ് സൂപ്രണ്ടിന്റെ വാദം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: