ബാലുശ്ശേരി: കിനാലൂര്‍ കല്ലിടുക്കിലെ പട്ടിക ജാതിക്കാരനായ യുവാവിന്റെ വീട്ടിലെ വിവാഹ സര്‍ക്കാരത്തിനിടെ ഉണ്ടായ അക്രമ വുമായി ബന്ധപ്പെട്ട് മൂന്ന് ഡിവൈഎഫ്ഐ ക്കാരെ ബാലുശ്ശേരി പോലീസ് അറസ്റ്റ്ചെയ്തു. കിനാലൂര്‍ ഒറ്റാക്കില് ദിലീപ് (18) ആലങ്കോട്ടുവയലില് നന്ദു (17) വെളുത്തേടത്ത് അഭിലാല്‍ എന്ന കണ്ണന് (17) എന്നിവരാണ് അറസ്റ്റിലായത്. ഒരാളെ പേരാമ്പ്ര കോടതിയിലും മറ്റു രണ്ട് പേരെ ജുവൈനല്‍ മജിട്രേറ്റിനും മുന്നിലുമാണ് ഹാജരാക്കിയത്. കല്ല്യാണവീട് കയ്യേറുകയും സ്ത്രീകളെ അപമാനിക്കുകയും മാനഹാനിവരുത്തുകയും ചെയ്തുവെന്നാണ് കേസ് കഴിഞ്ഞ ഞായറാഴ്ച വൈകീട്ടോടെ കല്ലിടുക്കില്‍ സൗമിനിയുടെ മകന് സന്തോഷി ന്റെ വിവാഹ വീട്ടിലാണ് സംഭവം. ഒരു സംഘമാളുകള്‍ വീട്ടില്‍ അതിക്രമിച്ചുകയറി അക്രമം അഴിച്ചുവിടുക യായിരുന്നു. സൗമിനിയുടെ സഹോരി അംബിക യ്ക്കും ഇളയ മകന് സുനിലിനുമാണ് അക്രമത്തില്‍ പരിക്കേറ്റത്. ഭക്ഷണ സാധനങ്ങള്‍, കസേര, മേശ, ഗ്ലാസ് അലങ്കരണവസ്തുക്കള് തുടങ്ങിയവ നശിപ്പിക്കുകയും ചെയ്തിരുന്നു. വീട്ടില്‍ പെട്ടിയില്‍ സുക്ഷിച്ച പണവും നഷ്ട്ടപ്പെട്ടതായും പരാതിയു ണ്ടായിരുന്നു. അക്രമവുമായി ബന്ധപ്പെട്ട് ഏഴു പേരെകൂടി പിടികൂടാനുണ്ടെന്നും പോലീസ് പറഞ്ഞു. വിവാഹത്തിന്റെ തലേ ദിവസം വരന്റെ മുറി ഏതാനും യുവാക്കള്‍ അലോങ്കോലമാക്കുകയും ഇത് വീട്ട് വീട്ടുകാര്‍ ചോദ്യം ചെയ്യുകയും ചെയ്തിരുന്നു. ഇതാണ് ആസൂത്രിത അക്രമത്തില്‍ എത്തിയതെ ന്നാണ് പറയപ്പെടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: