നെടുമ്പാശ്ശേരി: നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളം വഴി കടത്താന്‍ ശ്രമിച്ച രണ്ടുകിലോ എണ്ണൂറ് ഗ്രാം സ്വര്‍ണ്ണം കസ്റ്റംസ് എയര്‍ ഇന്റലിജന്‍സ് വിഭാഗം പിടികൂടി. 74 ലക്ഷം രൂപയോളം വിലവരും. സ്വര്‍ണ്ണം അനധികൃതമായി കടത്താന്‍ ശ്രമിച്ചതിന് കണ്ണൂര്‍ വലിയപറമ്പന്‍ അന്‍വര്‍, മധുര രാമനാഥപുരം സ്വദേശി കലീല് റഹ്മാന് അഹമ്മദ് എന്നിവരെ കസ്റ്റംസ് എയര്‍ ഇന്റലിജന്‍സ് വിഭാഗം പിടികൂടി.
കൊലാലംപൂരില്‍ നിന്നും കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തിയ മിലാന്റൊ എയര്‍ലൈന്‍സ് വിമാനത്തിലെ യാത്രക്കാരനായിരുന്ന മധുര രാമനാഥപുരം സ്വദേശി കലീല് റഹ്മാന് അഹമ്മദ് കുട്ടികള്‍ കളിക്കുന്ന പമ്പരത്തില്‍ ഒളിപ്പിച്ചാണ് 800ഗ്രാം സ്വര്‍ണ്ണം കടത്തുവാന്‍ ശ്രമിച്ചത്. 33ഗ്രാം മുതല്‍ 38ഗ്രാംവരെ തൂക്കം വരുന്ന ചെറുകഷണങ്ങള്‍ ആക്കിയാണ് 25പമ്പരങ്ങളില്‍ ഒളിപ്പിച്ച്് സ്വര്‍ണ്ണം കടത്താന്‍ ശ്രമിച്ചത്. ഇതിന് ഭാരത മാര്‍ക്കറ്റില്‍ 21ലക്ഷം രൂപയോളം വിലവരും.
ദുബായില്‍ നിന്നും കൊച്ചി അന്താരാഷ്ട്രവിമാനത്താവളത്തില്‍ എത്തിയ കണ്ണൂര്‍ സ്വദേശി അന്‍വര്‍ വഴിയാണ് രണ്ട് കിലോ സ്വര്‍ണ്ണം കടത്താന്‍ ശ്രമിച്ചത്. ഇതിന് മാര്‍ക്കറ്റില്‍ 53ലക്ഷം രൂപ വിലമതിക്കും. പാനസോണിക് കമ്പനിയുടെ മിക്സിയ്ക്കുള്ളില്‍ ഒളിപ്പിച്ചായിരുന്നു സ്വര്‍ണ്ണം കടത്താന്‍ ശ്രമിച്ചത്.
കൊച്ചി അന്താരാഷ്ട്രവിമാനത്താവളം വഴി അനധികൃതമായി കടത്താന്‍ ശ്രമിച്ച മൂന്നു കിലോ 700ഗ്രാം സ്വര്‍ണ്ണം വിമാനത്താവളത്തിലെ കസ്റ്റംസ് എയര്‍ ഇന്റലിജന്‍സ് വിഭാഗം ബുധനാഴ്ച പിടികൂടിയിരുന്നു. ഈ സ്വര്‍ണ്ണം കടത്താന്‍ ശ്രമിച്ചതിന് പിടികൂടിയ ശ്രീലങ്കന്‍ സ്വദേശി വിമല്‍ പെരേരയെ കോടതിയില്‍ ഹാജരാക്കി പതിനാല് വരെ റിമാന്റ് ചെയ്തു.
ഇന്നലെ അനധികൃത സ്വര്‍ണ്ണം കണ്ടെത്തുന്നതിന് കസ്റ്റംസ് അസിസ്റ്റന്റ് കമ്മീഷ്ണര്‍മാരായ സജ്ജയ് ബംഗാരള്, സി. ശ്രീധരന്, സൂപ്രണ്ട്മാരായ വി.എം. മൊയ്ദീന് നൈനാ, ജി. രാജേഷ് കുമാര്‍, വിനു ഗ്ലീറ്റസ്, ജിനീഷ് എം.ജോര്‍ജ്ജ്, ലാല്‍ഫി ലൈന്ഗിലാല്, എ.എക്സ് വില്‍സന്റ്, ഇന്‍സ്പെക്ടര്‍ എന്‍. മുരളി, ഹവീല്‍ദാര്‍മാരായ നിക്സണ്, ജീവന്, ജി. രാജേന്ദ്രന്, ടി. ജോണ്‍ബാബു, അനില്‍ തുടങ്ങിയവരാണ് നേതൃത്വം നല്‍കിയത്.
ത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: