കൊട്ടാരക്കര: എഴുകോണ്‍ കൈതക്കോട്ട് ആര്‍എസ്എസ് പ്രവര്‍ത്തകനെ ഫോണില്‍ വിളിച്ചുവരുത്തി വെട്ടിപരിക്കേല്‍പ്പിച്ചു. സംഭവത്തിന് പിന്നില്‍ ഗുണ്ടാലിസ്റ്റില്‍പ്പെട്ട സിപിഎം പ്രവര്‍ത്തകനും സംഘവുമാണെന്ന് എഴുകോണ്‍ എസ്ഐ അറിയിച്ചു.
ചെറുപൊയ്ക സ്വദേശി രഞ്ജിത്തി (25)നെയാണ് വെട്ടിപരിക്കേല്‍പ്പിച്ചത്. ഇയാളെ തിരുവനന്തപുരം മെഡിക്കല്‍കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഗുണ്ടാലിസ്റ്റില്പ്പെട്ട് ഒളിവില്‍ കഴിയുന്ന കൈതക്കോട് സ്വദേശി സുരേഷും മറ്റ് ഏഴുപേരും ചേര്‍ന്നാണ് രഞ്ജിത്തിനെ വെട്ടിപരിക്കേല്‍പ്പിച്ചതെന്നും പോലീസ് പറഞ്ഞു.
ബൈക്ക് ഷോറൂമിലെ ജീവനക്കാരനായ രഞ്ജിത്തിനെ ബൈക്കിന്റെ കാര്യം സംസാരിക്കാനാണെന്ന വ്യാജേന ബുധനാഴ്ച രാത്രിയില്‍ ഫോണില്വിളിച്ചുവരുത്തി വെട്ടുകയായിരുന്നു. സംഭവത്തിന് പിന്നില്‍ രാഷ്ട്രീയമില്ലെന്നും പ്രാദേശികവിഷയമാണ് കാരണമെന്നും എഴുകോണ്‍ എസ്ഐ പറഞ്ഞു. പ്രതികള്‍ ഒളിവിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: