ന്യൂദല്‍ഹി : ഗാര്‍ഹിക പീഡനക്കേസില്‍ ദല്‍ഹി നിയമമന്ത്രിയും എഎപി നേതാവുമായ സോമനാഥ് ഭാരതിക്കെതിരെ പോലീസ് കേസ് എടുത്തു. തന്നേയും മക്കളേയും ശാരീരികമായി പീഡിപ്പിക്കുനെന്നുകാണിച്ച് ഭാര്യ ലിപിക മിശ്ര നല്കിയ പരാതിയിലാണ് നടപടി. നിരവധി തവണ കൊല്ലാന്‍ ശ്രമിച്ചിട്ടുണ്ടെന്നും പരാതിയില്‍ ആരോപിക്കുന്നുണ്ട്. ഇത് തെളിയിക്കുന്ന ഫോട്ടോകളും അവര്‍ ഹാജരാക്കിയിട്ടുണ്ട്.
അറസ്റ്റ് അടുത്തുതന്നെയുണ്ടാകുമെന്നാണ് പോലീസ് വൃത്തങ്ങള്‍ സൂചന നല്‍കുന്നത്. ഇയാള്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്.
സോമനാഥ് ഭാരതിയ്ക്കെതിരെ ശാരീരികമായി പീഡിപ്പിക്കുന്നതായി ഇതിനു മുമ്പും ലിപിക ആരോപണം ഉന്നയിച്ചിരുന്നു.
ഇത് ഒത്തുതീര്‍പ്പാക്കുന്നതിനായി ഇരുവരേയും കൗണ്‍സിലിങ്ങിനു വിധേയമാക്കിയെങ്കിലും വിജയിച്ചില്ല. ഇതിനെ തുടര്‍ന്ന് ലിപിക ബുധനാഴ്ച നല്കിയ പരാതിയിലാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. 2010ലാണ് ഇരുവരുടേയും വിവാഹം കഴിഞ്ഞത്.
അതേസമയം കേസുമായി ബന്ധപ്പെട്ട് സോമനാഥ് ഭാരതി സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യ ഹര്‍ജി കോടതി തള്ളി. അന്നുമുതല്‍ ക്രൂരമായി പീഡിപ്പിച്ചു വരികയാണ്. താനുമക്കളും അയാളുടെ മര്‍ദ്ദനം ഏറ്റുവാങ്ങാനുള്ള ഉപകരണമായാണ് കരുതുന്നതെന്നും ലിപിക നല്കിയ പരാതിയില്‍ ആരോപിക്കുന്നുണ്ട്.
എന്നാല്‍ തന്റെ മേല്‍ ഉന്നയിച്ചിട്ടുള്ള ആരോപണങ്ങളെല്ലാം രാഷ്ട്രീയ പ്രേരിതമായി കെട്ടിച്ചമച്ചതാണെന്നും ദല്‍ഹി വനിതാ കമ്മീഷനില്‍ ലിപിക മുമ്പ് നല്കിയ പരാതി പരിഗണിച്ചു വരികയാണെന്നും സോമനാഥ് ഭാരതി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: