ആലപ്പുഴ: ഓണക്കാലത്ത് ലീഗല്‍ മെട്രോളജി വകുപ്പ് 228 സ്ഥാപനങ്ങളില്‍ നടത്തിയ മിന്നല്‍ പരിശോധനയില്‍ 57 കേസെടുത്തു. വിവിധ താലൂക്കുകളില്‍ നടത്തിയ പരിശോധനയില്‍ പാക്കേജ്സ് കമ്മോഡിറ്റീസ് നിയമ പ്രകാരം 18 കേസും അധികവില ഈടാക്കിയതിന് ഒരു കേസും അളവുതൂക്ക ഉപകരണങ്ങള്‍ യഥാസമയം മുദ്ര പതിപ്പാക്കാതിരിക്കുന്നതിന് 38 കേസുമാണ് എടുത്തത്.
അളവുതൂക്ക നിയമലംഘനങ്ങള്‍ക്ക് ജില്ലയിലെ രണ്ടു പെട്രോള്‍ പമ്പുകള്‍ക്കെതിരെയും കേസെടുത്തു. ജില്ലയില്‍ നടത്തിയ പരിശോധനകള്‍ക്ക് അസിസ്റ്റന്റ് കണ്‍ട്രോളര്‍മാരായ എന്‍.ആര്. പ്രസാദ്, ജെ.വി. ജീസണ്‍ എന്നിവര്‍ നേതൃത്വം നല്കി. ഇന്‍സ്പെക്ടര്‍മാരായ ശശികല, ഷൈനി വാസവന്, ശിവപ്രസാദ്, യൂജിന്‍ പാസില്‍, കെ.ജി. സുരേഷ് കുമാര്‍, നിഫി എസ്. ഹക്ക് എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: