തൊടുപുഴ: ഡോക്ടറായ സഹോദരി നല്കിയ മരുന്ന് കഴിച്ച് മാനസിക വിഭ്രാന്തിയിലായ സഹോദരന് തൂങ്ങി മരിച്ചതായുള്ള ആരോപണത്തെ കുറിച്ച് ക്രൈംബ്രാഞ്ച് അനേ്വഷിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന് (ജുഡീഷ്യല്‍) അംഗം ആര്. നടരാജന്.
ദൈവംമേട് തോപ്രാംകുടി വടക്കേമുറിയില്‍ വി.എം. മാത്യുവാണ് 2014 മാര്‍ച്ച് 25 ന് തൂങ്ങിമരിച്ചത്. മാത്യുവിന്റെ സഹോദരി നല്കിയ മരുന്ന് കഴിച്ച് അദ്ദേഹം മാനസിക വിഭ്രാന്തിയിലായെന്ന് ആരോപിച്ച് മാത്യുവിന്റെ മകള്‍ ദീപാമാത്യുവാണ് കമ്മീഷനെ സമീപിച്ചത്.
ഡോക്ടര്‍ സ്വന്തമായി നിര്‍മ്മിക്കുന്ന മരുന്നുകള്‍ മരിച്ച മാത്യുവിലും തന്നിലും പരീക്ഷിച്ചതായും പരാതിയില്‍ പറയുന്നു. എന്നാല്‍ താന്‍ നല്കിയ മരുന്ന് കഴിച്ചല്ല മാത്യു മരിച്ചതെന്നും മരണത്തെ കുറിച്ച് അനേ്വഷണം നടത്തണമെന്നും സഹോദരിയായ ഡോക്ടര്‍ കമ്മീഷനോട് ആവശ്യപ്പെട്ടു.
കമ്മീഷന്റെ നിര്‍ദ്ദേശാനുസരണം ഡ്രഗ്സ് കണ്ട്രോളര് ഡോക്ടറുടെ ക്ലിനിക്കല്‍ പരിശോധന നടത്തിയിരുന്നു. മരുന്ന് നിര്‍മ്മാണത്തില്‍ അപാകതയില്ലെന്ന് ഡ്രഗ്സ് കണ്ട്രോളര് അറിയിച്ചു. അപ്രകാരം ഡോക്ടര്‍ നിര്‍മ്മിക്കുന്ന ഫുഡ് സപ്ലിമെന്റുകള്‍ക്ക് ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ അംഗീകാരം ഇല്ലെന്ന് ഭക്ഷ്യ സുരക്ഷാ അധികൃതര്‍ കമ്മീഷനെ അറിയിച്ചു.
കമ്മീഷന് ഇടുക്കി ജില്ലാ പോലീസ് മേധാവിയില്‍ നിന്നും വിശദീകരണം ആവശ്യപ്പെട്ടിരുന്നു. മാത്യുവിന് കേരളത്തിനകത്തും പുറത്തും ധാരാളം വസ്തുവകകള്‍ ഉണ്ടെന്നും ബന്ധുക്കള്‍ തമ്മില്‍ വസ്തുതര്‍ക്കം നിലനില്‍ക്കുന്നുണ്ടെന്നും വിശദീകരണത്തില്‍ പറയുന്നു. മരണത്തെ കുറിച്ച് ക്രൈം ബ്രാഞ്ച് അനേ്വഷണം ആവശ്യമാണെന്നും ജില്ലാ പോലീസ് മേധാവിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.
മാത്യുവിന്റെ മരണത്തെക്കുറിച്ച് മുരിക്കാശ്ശേരി പോലീസ് രജിസ്റ്റര്‍ ചെയ്ത ക്രൈം നമ്പര്‍ 109/14 കേസിന്റെ അനേ്വഷണം ക്രൈം ബ്രാഞ്ചിനെ ഏല്‍പ്പിക്കാനാണ് കമ്മീഷന് അംഗം ആര്. നടരാജന് സംസ്ഥാന പോലീസ് മേധാവിക്ക് നിര്‍ദ്ദേശം നല്‍കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: