അമ്പലപ്പുഴ: രണ്ടുവയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ നാട്ടുകാര്‍ മദ്രസ അദ്ധ്യാപകനെ നാടുകടത്തി. കഴിഞ്ഞദിവസം അമ്പലപ്പുഴയ്ക്ക് സമീപ പ്രദേശത്തെ പള്ളിയിലെ മദ്രസാ അദ്ധ്യാപകന് രണ്ടു വയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചതോടെയാണ് നാട്ടുകാര്‍ പ്രതിഷേധവുമായി രംഗത്തെത്തിയത്.
ഇയാള്‍ മദ്രസയില്‍ ചുമതല എടുത്തശേഷം ഇത്തരത്തില്‍ രണ്ടു കുട്ടികളെ പീഡിപ്പിച്ചതായും ആക്ഷേപമുയര്‍ന്നിരുന്നു. ഇതിനെതിരെ രക്ഷകര്‍ത്താക്കള്‍ പള്ളിക്കമ്മറ്റിയില്‍ പരാതി നല്‍കിയെങ്കിലും അദ്ധ്യാപകനെ സംരക്ഷിക്കുന്ന നയമാണ് പള്ളികമ്മറ്റി സ്വീകരിച്ചതെന്ന ആക്ഷേപം ശക്തമാണ്.
ഇത്തരം സംഭവം നടന്നിട്ടും വീണ്ടും കഴിഞ്ഞ ദിവസം പള്ളിക്കുസമീപത്തെ മറ്റൊരു കുട്ടിയെ ഇയാള്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചതോടെ നാട്ടുകാര്‍ പ്രകോപിതരാകുകയും അദ്ധ്യാപകനെതിരെ കേസുകൊടുക്കാന്‍ തയ്യാറെടുക്കുകയുമായിരുന്നു. ഇതോടെ വീണ്ടും പള്ളികമ്മറ്റി അദ്ധ്യാപകനെ സംരക്ഷിക്കാന്‍ രംഗത്തെത്തി.
പ്രതിഷേധം ശക്തമായതോടെ രക്ഷയില്ലാതായ അദ്ധ്യാപകന് മദ്രസയില്‍ നിന്നും മുങ്ങിയെന്നും അതല്ല, പള്ളികമ്മറ്റി മറ്റൊരു മദ്രസയിലേക്ക് മാറ്റിയതാണെന്നും പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: