ആലപ്പുഴ: ഇടതു- വലതു മുന്നണികള്‍ ഇക്കാലമത്രയും പട്ടികജാതി പട്ടികജാതി പിന്നാക്ക വിഭാഗങ്ങളെ അവഗണിക്കുകയായിരുന്നുവെന്ന് റിപ്പബ്ലിക്കന്‍ പാര്‍ട്ടി ഓഫ് ഇന്ത്യ സംസ്ഥാന പ്രസിഡന്റ് വി.ഐ. ബോസ് പത്രസമ്മേളനത്തില്‍ കുറ്റപ്പെടുത്തി. എല്ലാരംഗത്തും പിന്നാക്ക വിഭാഗങ്ങളെ മാറിമാറി ഭരിച്ച മുന്നണിസര്‍ക്കാരുകള്‍ പിന്തള്ളുകയായിരുന്നു.
ഈ സാഹചര്യത്തില്‍ വരുന്ന തെരഞ്ഞെടുപ്പുകളില്‍ മാറിച്ചിന്തിക്കാന്‍ പിന്നാക്ക വിഭാഗങ്ങള്‍ നിര്ബ്ബന്ധിതരാകുമെന്നും അദ്ദേഹം പറഞ്ഞു. അനധികൃത ഭൂമി കയ്യേറ്റക്കാരെയും സ്വകാര്യ വിദ്യാഭ്യാസ സ്ഥാപന മാനേജ്മെന്റുകളെയും വഴിവിട്ടു സഹായിക്കാന്‍ പരസ്പര ധാരണയോടെ സംസ്ഥാന സര്‍ക്കാര്‍ അംഗീകരിച്ച നടപടി റദ്ദാക്കണം. പൊതുമേഖലയെ തകര്‍ത്ത് സ്വാശ്രയ – സ്വകാര്യ വിദ്യാഭ്യാസ മേഖലകളെ വളര്‍ത്താനാണ് സര്‍ക്കാര്‍ ശ്രമം.
വിദ്യാഭ്യാസ കച്ചവടത്തിനുള്ള സൗകര്യങ്ങള്‍ മാനേജ്മെന്റുകള്‍ക്ക് നല്കുമ്പോള് പിന്നാക്ക പട്ടിക ദുര്‍ബ്ബല സമുദായങ്ങളില്‍പ്പെട്ട വിദ്യാര്‍ത്ഥികള്‍ പുറന്തള്ളപ്പെടുമെന്നും അവര്‍ ചൂണ്ടിക്കാട്ടി. വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് സംസ്ഥാനമെമ്പാടും വിശദീകരണ യോഗങ്ങളും പ്രകടനങ്ങളും നടത്തുമെന്നും അദ്ദേഹം പറഞ്ഞു. ജനറല്‍ സെക്രട്ടറി പിറവന്തൂര്‍ ശ്രീധരന്, സെക്രട്ടറി വി.കെ. രാമചന്ദ്രന്, ഹരിപ്പാട് കൃഷ്ണന്, സുനില്‍കുമാര്‍ എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: