കൊച്ചി: ക്ഷേത്ര സംരക്ഷണ സമിതിയുടെ വനിതാ വിഭാഗമായ മാതൃസമിതിയുടെ ആഭിമുഖ്യത്തില്‍ നവംബര്‍ 22 മുതല്‍ ഡിസംബര്‍ ആറു വരെ സ്ത്രീ സ്വാഭിമാന്‍ യാത്ര സംഘടിപ്പിക്കും. കാസര്‍കോടുനിന്ന് ആരംഭിക്കുന്ന യാത്ര തിരുവനന്തപുരത്ത് സമാപിക്കും. സ്നേഹോഷ്മളവും സുരക്ഷിതവുമായ ജീവിതത്തിന്റെ ഒരു ഓര്മ പുനരുജ്ജീവിപ്പിച്ചുകൊണ്ടാണ് മാതൃദേവോ ഭവഃ എന്ന മന്ത്രവുമായി സമിതി രഥയാത്ര നടത്തുന്നത്.
എണ്‍പതില്‍പ്പരം സ്വീകരണങ്ങളും 15 മഹാസമ്മേളനങ്ങളുമാണ് രഥയാത്രയില്‍ ആസൂത്രണം ചെയ്തിട്ടുള്ളത്. ഇതില്‍ പ്രമുഖ വ്യക്തിത്വങ്ങള്‍ പങ്കെടുക്കും. ക്ഷേത്ര സംരക്ഷണ സമിതിയുടെ അമ്പതാം വാര്‍ഷികം ആഘോഷിക്കുന്ന വേളയില്‍ സമിതി നിരവധി പരിപാടികള്‍ ആവിഷ്കരിച്ചിട്ടുണ്ട്.
ഇതിന്റെ ഭാഗമായി ഒക്ടോബര്‍ രണ്ടിന് രാവിലെ 9.30 ന് 11.30 വരെ കേരളത്തിലെ എല്ലാ ജില്ലകളിലും തെരഞ്ഞെടുക്കപ്പെട്ട ഒരു ക്ഷേത്രത്തില്‍ ആയിരക്കണക്കിന് സ്ത്രീകളെ സംഘടിപ്പിച്ച് ലളിതാ സഹസ്രനാമ ജപയജ്ഞം സംഘടിപ്പിക്കും. രഥയാത്രയ്ക്കുശേഷം 2016 ജനുവരി അവസാനം സാമൂഹ്യസമരസത ലക്ഷ്യമിട്ട് മഹാ തിരുവാതിര കളിയും അവതരിപ്പിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: