മലപ്പുറം: സ്വന്തമായൊരു ജില്ലക്കുവേണ്ടി മുസ്ലിം ലീഗ് ശ്രമം തുടങ്ങി. പൂര്‍ണ്ണ പിന്തുണയുമായി കോണ്‍ഗ്രസും രംഗത്തുണ്ട്. മലപ്പുറം ജില്ല വിഭജിക്കണമെന്നാണ് ലീഗിന്റെ ആവശ്യം. ഇതിന്റെ ആദ്യപടിയായി ലീഗ് ഭരിക്കുന്ന ജില്ലാ പഞ്ചായത്ത് മലപ്പുറം ജില്ല വിഭജിച്ച് പുതിയൊരു ജില്ല രൂപീകരിക്കുന്നതിനെക്കുറിച്ച് സാധ്യതാ പഠനം നടത്താന്‍ കമ്മീഷനെ നിയോഗിക്കണമെന്ന് സര്‍ക്കാരിനോട് പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. മുസ്ലിം തീവ്രവാദസംഘടനകളുടെ ഏറെ നാളായിട്ടുള്ള ആവശ്യമാണ് ജില്ലാവിഭജനം.
മതാടിസ്ഥാനത്തിലുള്ള പുതിയ ജനസംഖ്യ കണക്കനുസരിച്ച് മലപ്പുറത്ത് മുസ്ലിങ്ങള്‍ മൃഗീയ ഭൂരിപക്ഷമാണ്. രജിസ്ട്രാര്‍ ജനറല്‍ ഓഫ് സെന്‍സസ് കമ്മീഷണര്‍ പുറത്തുവിട്ട ജാതി സെന്‍സസ് പ്രകാരം മലപ്പുറം ജില്ലയില്‍ ഹിന്ദുക്കള്‍ ന്യൂനപക്ഷങ്ങളാണ്.
കേരളത്തിലെ മറ്റ് ജില്ലകളില്‍ ഹിന്ദുക്കളുടെ എണ്ണമാണ് കൂടുതലെങ്കിലും മലപ്പുറത്ത് വിപരീതമാണ്. 4112920 ആണ് ജില്ലയിലെ ആകെ ജനസംഖ്യ. ഇതില്‍ വെറും 1135259 മാത്രമാണ് ഹിന്ദുവിന്റെ എണ്ണം, 2888849 ആണ് മുസ്ലിങ്ങള്‍, ഒരുലക്ഷത്തില്‍ താഴെയാണ് ക്രിസ്ത്യാനികളുടെ എണ്ണം 81556. ബാക്കി മറ്റുള്ളവരും. ഈ കണക്ക് സ്വന്തമായൊരു ജില്ലയെന്ന ലീഗിന്റെ ആവശ്യത്തിന് ശക്തികൂട്ടുന്നു.
കേരളത്തിലെ സാംസ്കാരിക സാമൂഹിക രംഗത്ത് ഒട്ടേറെ സംഭാവനകള്‍ നല്കിയ മഹാരഥന്മാര്ക്ക് ജന്മം നല്കിയ ജില്ല വെട്ടിമുറിച്ച് സമ്പൂര്‍ണ്ണ മുസ്ലിം ജില്ല നിര്‍മ്മിക്കാനാണ് ലീഗിന്റെ നീക്കം. എസ്ഡിപിഐ, എന്‍ഡിഎഫ് തുടങ്ങിയ മുസ്ലിം തീവ്രസംഘടനകളെ പ്രീതിപ്പെടുത്തി ഒപ്പം നിര്‍ത്താനും ഇത് ഉപകരിക്കുമെന്ന് നേതൃത്വം കണക്കുകൂട്ടുന്നു. രാഷ്ട്രീയ ലാഭം മാത്രമാണ് കോണ്‍ഗ്രസിന്റെ ലക്ഷ്യം. യുഡിഎഫിലെ ശക്തരായ ലീഗിനെ പിണക്കാതിരിക്കാനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നത്.
1969 ജൂണ്‍ 16ന് നിലവില്‍ വന്ന ജില്ല 46 വര്‍ഷം പിന്നിട്ടിട്ടും വികസനത്തിന്റെ കാര്യത്തില്‍ പിന്നിലാണെന്ന് ജില്ലാ പഞ്ചായത്തിന്റെ പ്രമേയം പറയുന്നു. ജനസംഖ്യക്ക് ആനുപാതികമായി വികസന സൗകര്യങ്ങള്‍ എത്തുന്നില്ല. റവന്യൂ – വിദ്യാഭ്യാസ – ആരോഗ്യ മേഖലകളിലെ സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ എണ്ണത്തിലെ കുറവ് വാര്‍ഷിക ധനസഹായത്തില്‍ മറ്റു ജില്ലകളെ അപേക്ഷിച്ച് വെട്ടിക്കുറവിന് കാരണമാകുന്നു. രണ്ട് ജില്ലകളായി വിഭജിച്ചാല്‍ വിഹിതം ഇപ്പോഴുള്ളതിന്റെ ഇരട്ടിയായി ജനങ്ങള്‍ക്ക് എത്തിക്കുവാന്‍ സാധിക്കുമെന്നും ഇവര്‍ വാദിക്കുന്നു. രണ്ട് എംപിമാരും നാല് മന്ത്രിമാരുമുള്ള ജില്ലയില്‍ വികസനം കൊണ്ടുവരാന്‍ സാധിക്കുന്നില്ലെന്ന് പറയുന്നതില്‍ കഴമ്പില്ലെന്നാണ് നാട്ടുകാരുടെ അഭിപ്രായം.
പൊതുജനവികാരം അറിയാനുള്ള ഒരു തന്ത്രമാണ് ലീഗിന്റെ പ്രമേയമെന്ന് വ്യക്തം. ലിഗിന്റെ ഗൂഢതന്ത്രം തിരിച്ചറിഞ്ഞതോടെ പലകോണില്‍ നിന്നും ഇതിനെതിരെ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്. പക്ഷേ ന്യൂനപക്ഷത്തിന് മാത്രമായി നിലകൊള്ളുന്ന ഒരു സര്‍ക്കാരും ഒരു ന്യൂനപക്ഷ പാര്‍ട്ടിയും ഒരുമിച്ച് കൈകോര്‍ത്താല്‍ ആദ്യത്തെ ന്യൂനപക്ഷ ജില്ലാ രൂപീകൃതമാകുമെന്നതിന് സംശയമില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: