പാര്‍ട്ടി സമ്മതിച്ചാലും ഇല്ലെങ്കിലും ഇടതുപക്ഷത്തിന്റെ വോട്ട് ബാങ്ക് എന്നത് ഈഴവരടക്കമുള്ള ഹിന്ദുക്കള്‍ തന്നെയാണ്. ഭൂരിപക്ഷ വോട്ടുകള്‍, പ്രധാനമായും ഈഴവരുടെ വോട്ടുകള്‍ എന്നും തങ്ങള്‍ക്ക് തന്നെ കിട്ടും എന്നാണ് പാര്‍ട്ടി അടുത്തിടെ ഇറക്കിയ നിലപാട്. ന്യൂനപക്ഷ പ്രീണനം എന്ന ഒറ്റ ബിന്ദുവില്‍ കേന്ദ്രീകരിച്ച് അതുവഴി ന്യൂനപക്ഷ വോട്ട് ബാങ്ക് സ്വന്തമാക്കി സ്ഥിരമായി കേരള ഭരണം പിടിക്കാമെന്നുമുള്ള വ്യാമോഹത്തിന്റെ പരിണിത ഫലമാണ് ഇന്നത്തെ പാര്‍ട്ടിയുടെ ദയനീയ അവസ്ഥ.
ഇത്തരത്തില്‍ ന്യൂനപക്ഷ വോട്ടു ബാങ്ക് സ്വന്തമാക്കാമെന്ന വ്യാമോഹം ഉടലെടുത്തത് കുറ്റിപ്പുറത്ത് കെ.ടി ജലീലിന്റെയും മഞ്ചേരിയില്‍ ടി.കെ ഹംസയുടെയും വിജയത്തെ തുടര്‍ന്നാണ്. പ്രത്യയശാസ്ത്രത്തെ ബലികഴിച്ച് പ്രീണന നയങ്ങള്‍ക്കു പിറകെപോയ പാര്‍ട്ടി അനിവാര്യമായ വിധി ചോദിച്ചു വാങ്ങുകയായിരുന്നു….! ഇതര മതസ്ഥര്‍ ഭൂരിപക്ഷമുള്ളയിടങ്ങളില്‍ അവരുടെ വിശ്വാസം പ്രതിനിധാനം ചെയ്യുന്ന പ്രാദേശിക പാര്‍ട്ടികള്‍ വിജയിക്കുമ്പോള്‍ മതേതരത്വം ഹിന്ദുവിനു മാത്രം ബാധകമായിട്ടുള്ളതാണോ എന്ന ചോദ്യം ഇന്നലെവരെ പാര്‍ട്ടിക്ക് വോട്ടു ചെയ്തിരുന്നവര്‍ പാര്‍ട്ടിയോട് തിരിച്ചുചോദിക്കാന്‍ തുടങ്ങിയിരിക്കുന്നു.
ഇത്രയുംനാള്‍ പാര്‍ട്ടിക്ക് വോട്ടും ചെയ്ത് സിന്ദാബാദ് വിളിച്ചു നടന്നവര്‍ ഇന്ന് ബിജെപിയിലേക്ക് പോകുന്നുവെങ്കില്‍ അതിന്റെ കാരണം നിങ്ങളുടെ നയവ്യതിയാനങ്ങളും പുതിയ നയങ്ങളും അതോടൊപ്പം തന്നെ നേതാക്കന്മാരുടെ ധാര്‍ഷ്ഠ്യവും തന്നെയാണ്.
വിഷ്ണു നന്ദകുമാര്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: