ശ്രീനഗര്‍: ജമ്മു കശ്മീരില്‍ സൈന്യവും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍. രണ്ടു സൈനീകരും രണ്ടു ഭീകരരും കൊല്ലപ്പെട്ടു. 21 രാഷ്ട്രീയ റൈഫിള്‍സ് സുരക്ഷാ ഉദ്യോഗസ്ഥരാണ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടതെന്ന് മുതിര്‍ന്ന സൈനിക ഉദ്യോഗസ്ഥന് അറിയിച്ചു.
ഭീകരവാദികള്‍ ഒളിച്ചിരിക്കുന്നുണ്ടെന്ന വിവരത്തെ തുടര്‍ന്ന് നടത്തിയ തിരച്ചിലിനിടെയാണ് ഏറ്റുമുട്ടല്‍ തുടങ്ങിയത്. മേഖലയില്‍ ഇപ്പോഴും ഏറ്റുമുട്ടല്‍ തുടരുകയാണ്. കുപ്വാര ജില്ലയിലെ ഹന്ദ്വാരയില് ലാരിബാല്‍ രാജ്വാര്‍ വനപ്രദേശത്താണ് പുലര്‍ച്ചെ വെടിവെപ്പുണ്ടായത്. സ്ഥലത്ത് കൂടുതല്‍ സൈന്യത്തെ വിന്യസിച്ചിട്ടുണ്ട്.
ഭാരതത്തിന്റെയും പാക്കിസ്ഥാന്റെയും അതിര്‍ത്തി രക്ഷാ സേനകളുടെ മൂന്ന് ദിവസത്തെ യോഗം ദല്‍ഹിയില്‍ നടക്കുന്നതിനിടെയാണ് അതിര്‍ത്തിയില്‍ പ്രകോപനമുണ്ടായത്. ബി.എസ്.എഫ്. ഡയറക്ടര്‍ ജനറല്‍ ഡി.കെ. പഥക്കിന്റെ നേതൃത്വത്തിലുള്ള 23 അംഗ സംഘവും പാക്കിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിലെ റേഞ്ചേഴ്സ് മേധാവി മേജര്‍ ജനറല്‍ ഉമര്‍ ഫറൂഖിയുടെ നേതൃത്വത്തിലുള്ള 16 അംഗ സംഘവുമാണ് യോഗത്തില്‍ പങ്കെടുക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: