വടകര: സിപിഎം കൊലക്കത്തിക്കിരയായ ടി.പി. ചന്ദ്രശേഖരന്റെ ജീവിതം പ്രമേയമാക്കിയ ടിപി 51 സിനിമയ്ക്ക് ജന്മനാടായ വടകരയില്‍ വിലക്ക് ഏര്പ്പെത്തിയതിനെതിരെ കടുത്ത അമര്‍ഷം ഉയരുന്നു.
വടകരയിലെ കേരളക്വയര്‍ തിയേറ്ററില്‍ ഇന്ന് മുതല്ചിത്രം പ്രദര്‍ശിപ്പിക്കാനാണ് നിശ്ചയിച്ചത്. എന്നാല്‍ ഭീഷണി നിലനില്‍ക്കുന്നതിനാല്‍ മാനേജ്മെന്റ് പിന്മാറി. ഇതോടെ വടകരക്കാര്‍ക്ക് ടിപി സിനിമ കാണാനുള്ള അവസരം നഷ്ടപ്പെട്ടിരിക്കുകയാണ്. സിനിമയ്ക്ക് ടിക്കറ്റ് മുറിക്കില്ലെന്ന് തിയറ്ററിലെ തൊഴിലാളികള്‍ പറഞ്ഞുവെന്ന് തിയറ്റര്‍ വാടകക്കെടുത്ത ആള് വ്യക്തമാക്കിയതായി സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചു. എന്നാല്‍ നേരത്തെ ചാര്‍ട്ട് ചെയ്ത സിനിമകളുണ്ടെന്ന കാര്യം ടിപി സിനിമയുടെ പ്രവര്‍ത്തകരെ അറിയിക്കുക മാത്രമേ ഉണ്ടായിട്ടുള്ളൂവെന്നും പിന്നീടാരും ബന്ധപ്പെട്ടിട്ടില്ലെന്നുമാണ് തിയേറ്റര്‍ മാനേജ്മെന്റ് ഇപ്പോള്‍ പറയുന്നത്.
എന്നാലിത് ശരിയല്ലെന്ന് സംവിധായകന് മൊയ്തു താഴത്ത് അറിയിച്ചു. അതേസമയം സിനിമാവിലക്ക് ഗൗരവത്തിലെടുക്കുമെന്ന് ആര്‍എംപി വ്യക്തമാക്കി. ഈ സാഹചര്യത്തില്‍ സംഘര്‍ഷ സാധ്യതകണക്കിലെടുത്ത് തിയേറ്ററിന് സംരക്ഷണം തേടി പോലീസിനെ സമീപിക്കുമെന്നും തിയേറ്റര്‍ ഉടമ വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: