ന്യൂദല്‍ഹി: സൗദി അറേബ്യന്‍ നയതന്ത്രപ്രതിനിധി നേപ്പാള്‍ സ്വദേശികളായ അമ്മയെയും മകളെയും അതിക്രൂരമായ ലൈംഗിക പീഡനത്തിനിരയാക്കിയതായി
മെഡിക്കല്‍ റിപ്പോര്‍ട്ട്. പീഡനത്തിന്റെ പരുക്കില്‍ നിന്നും ഇവര്‍ പൂര്‍ണ മോചിതരാകാന്‍ വര്‍ഷങ്ങളെടുക്കുമെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.
എല്ലാ രീതിയിലും പീഡനം നടത്തിയെന്നാണ് മെഡിക്കല്‍ സംഘത്തിന്റെ റിപ്പോര്‍ട്ട്. മകളുടെ ഇടത് കൈത്തണ്ടയില്‍ കത്തികൊണ്ടുളള മുറിവ് ഉണ്ടെന്നും അമ്മയുടെ തലയോട്ടിയില്‍ ചതവുകള്‍ ഉണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.ഗുഡ്ഗാവില്‍ രണ്ട് തവണയാണ് 44 ഉം 20 ഉം വയസ്സ് പ്രായമുളള സ്ത്രീകളെ വൈദ്യപരിശോധനയ്ക്ക് വിധേയരാക്കിയത്.
നയതന്ത്രപ്രതിനിധിയുടെ അതിഥികള്‍ പോണ് സിനിമകള്‍ കണ്ട ശേഷം അത്തരം പ്രവൃത്തികള്‍ സ്ത്രീകളില്‍ പരീക്ഷിക്കുമായിരുന്നുവെന്നാണ് പോലീസിന്റെ നിഗമനം. സെക്സ് ടോയ്സിന്റെ ഉപയോഗവും മറ്റും സ്ത്രീകളില്‍ പരീക്ഷിച്ചിട്ടുണ്ട് എന്നും പോലീസ് കരുതുന്നു.
സൗദി അറേബ്യന്‍ നയതന്ത്രജ്ഞന്റെ ഫ്ളാറ്റില്‍ വീട്ടുജോലിക്കെത്തിയ സ്ത്രീയാണു ഫ്ളാറ്റില്‍ രണ്ടു സ്ത്രീകളെ പാര്‍പ്പിച്ചിരിക്കുന്നതായി കണ്ടെത്തിയത്. തുടര്‍ന്നു സന്നദ്ധ സംഘടന മുഖേന പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. പോലീസാണ് ഇവരെ മോചിപ്പിച്ചത്.
വീട്ടുജോലിക്കെന്ന പേരില്‍ തങ്ങളെ ആദ്യം ജിദ്ദയിലേക്കാണു കൊണ്ടുപോയതെന്നു യുവതികള്‍ പറയുന്നു. അവിടെവച്ചും പീഡിപ്പിച്ചിരുന്നു. ഗുഡ്ഗാവിലെ ഫ്ളാറ്റില്‍ അതിഥികളായെത്തിയവരും മാനഭംഗപ്പെടുത്തിയിരുന്നതായി മൊഴി നല്‍കിയിട്ടുണ്ട്.
അതേസമയം സൗദി അറേബ്യന്‍ നയതന്ത്രപ്രതിനിധിക്കെതിരെ നടക്കുന്ന അന്വേഷണത്തില്‍ സഹകരിക്കണമെന്നും പ്രതിനിധിയെ അന്വേഷണ സംഘത്തിനു മുന്നില്‍ ഹാജരാക്കണമെന്നും ഭാരതം സൗദി അറേബ്യയോട് ആവശ്യപ്പെട്ടിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: