തൃശ്ശൂര്‍: സെക്യൂരിറ്റി ജീവനക്കാരനെ കൊലപ്പെടുത്തിയ കേസില്‍ മുഹമ്മദ് നിസാമിന്റെ
ജാമ്യാപക്ഷ തൃശൂര്‍ അഡീഷണല്‍ സെഷന്‍സ് കോടതി തള്ളി.കാപ്പാ കാലാവധി അവസാനിച്ചതോടെയാണ് ജാമ്യാപേക്ഷ പരിഗണിച്ചത്.
കഴിഞ്ഞ മാര്‍ച്ച് 11നാണ് നിസാമിനെതിരെ കാപ്പാ ചുമത്തിയത്. ആറുമാസം പൂര്‍ത്തിയാകുന്നതോടെയാണ് കാപ്പാ കാലാവധി അവസാനിക്കുന്നത്. ഇതിന് മുന്നോടിയായി നിസാം നല്കിയ ജാമ്യാപേക്ഷ കോടതി പരിഗണിച്ചിരുന്നു.
നിസാമിന് ജാമ്യം നല്കിയാല് സാക്ഷികളെ സ്വാധീനിക്കുമെന്ന പ്രോസിക്യൂഷന് വാദം കോടതി അംഗീകരിച്ചു. കേസിന്റെ വിചാരണ ഒക്ടോബര്‍ ആറു മുതല്‍ നവംബര്‍ ഏഴു വരെ നടക്കും. ആദ്യം സാക്ഷി വിസ്താരമാവും നടക്കുക. 108 സാക്ഷികളെയാണ് പ്രോസിക്യൂഷന് ഹാജരാക്കിയിരിക്കുന്നത്.
ഒക്ടോബര്‍ അവസാനത്തോടെ നിസാമിന്റെ വിചാരണ തുടങ്ങും. നവംബര്‍ മുപ്പതിനുള്ളില്‍ തന്നെ കേസില്‍ വിധി പറയണമെന്നാവും പ്രോസിക്യൂഷന് കോടതിയില്‍ ആവശ്യപ്പെടുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: