സനാ: ആഭ്യന്തരയുദ്ധം രൂക്ഷമായി കൊണ്ടിരിക്കുന്ന യെമനില്‍ വ്യോമാക്രമണത്തിനിടെ കാണാതായ ഏഴ് ഭാരതീയരില്‍ ആറുപേരുടെ മൃതദേഹങ്ങള്‍ കൂടി കണ്ടെത്തി. ഒരാളെ കുറിച്ച് വിവരമില്ല. കൊല്ലപ്പെട്ടവരെല്ലാം ഗുജറാത്ത് സ്വദേശികളാണെന്നാണ് സൂചന.
യെമനില്‍ സൗദി നേതൃത്വത്തിലുള്ള സഖ്യസേന നടത്തിയ ആക്രമണത്തിലാണ് ഭാരതീയര്‍ കൊല്ലപ്പെട്ടത്. അല്‍ ഹുദെയ്ദ തുറമുഖത്ത് എണ്ണകടത്തികൊണ്ടു പോകുന്ന ബോട്ടുകള്‍ക്കു നേരെയാണ് സേന ആക്രമണം നടത്തിയത്. വ്യോമാക്രമണത്തില്‍ തകര്‍ന്ന രണ്ട് ബോട്ടുകളിലായി 20 ഭാരതീയരാണുണ്ടായിരുന്നത്.
അതേസമയം 20 ഭാരതീയര്‍ കൊല്ലപ്പെട്ടെന്നായിരുന്നു ആദ്യ റിപ്പോര്‍ട്ടുകള്‍. എന്നാല്‍ 13 ഭാരതീയര്‍ സുരക്ഷിതരാണെന്നും ഏഴുപേരെ കാണാതായിട്ടുണ്ടെന്നും ഭാരത വിദേശകാര്യ മന്ത്രാലയം പിന്നീട് അറിയിച്ചിരുന്നു. കാണാതായവര്‍ക്കു വേണ്ടി തിരച്ചില്‍ നടത്തിവരികയായിരുന്നു.
ഈ ആഴ്ച ആദ്യം വിമതരുടെ മിസൈലാക്രമണത്തില്‍ സഖ്യസേനയുടെ 45 സൈനികര്‍ കൊല്ലപ്പെട്ടിരുന്നു. ഇതിന് തിരിച്ചടിയായിരുന്നു വ്യോമാക്രമണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: