ആലപ്പുഴ: ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സ ലഭിക്കാതെ രോഗി മരിച്ച സംഭവത്തില്‍ വിദഗ്ധ ഡോക്ടര്‍മാരുടെ നേതൃത്വത്തില്‍ അന്വേഷണ സംഘം ബന്ധുക്കളില്‍ നിന്നു 17ന് മൊഴി രേഖപ്പെടുത്തും.
വയറുവേദനയെ തുടര്‍ന്നു ചികില്‍സയ്ക്കെത്തിയ പുന്നപ്ര വാടക്കല്‍ പുന്നക്കല്‍ സ്റ്റീഫന്‍ (54) വെള്ളിയാഴ്ച രാത്രിയിലാണു മരിച്ചത്. മൊഴി നല്‍കുന്നതിനായി സ്റ്റീഫന്റെ ഭാര്യ ലീലയുടെയും ബന്ധുക്കളുടെയും മേല്‍വിലാസത്തില്‍ അന്വേഷണ സംഘം നോട്ടിസ് അയച്ചു.
ബന്ധുക്കളുടെ സൗകര്യപ്രകാരമായിരിക്കും മൊഴിയെടുക്കുക. ഡപ്യൂട്ടി സൂപ്രണ്ട് ഡോ. പി.എസ്. ഷാജഹാന്, കാര്‍ഡിയോളജി വിഭാഗം മേധാവി ഡോ. സുനിത വിശ്വനാഥന്, സര്‍ജറി വിഭാഗം മേധാവി ഡോ. അബ്ദുല്‍ ലത്തീഫ് എന്നിവരാണ് അന്വേഷിക്കുന്നത്.
വ്യാഴാഴ്ച വൈകിട്ടു ചികില്‍സയ്ക്കെത്തിയ സ്റ്റീഫനു മതിയായ ചികില്‍സ കിട്ടിയില്ലെന്നാണു ബന്ധുക്കളുടെ പരാതി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: