ആലപ്പുഴ: ‘ആലപ്പുഴ നഗരത്തിലെ ഭവനരഹിതര്‍ക്ക് കേന്ദ്രസര്‍ക്കാരിന്റെ കൈത്താങ്ങ്. പ്രധാനമന്ത്രി ആവാസ് യോജന’ പദ്ധതിയുടെ ആദ്യഘട്ടത്തില്‍ ആലപ്പുഴ നഗരത്തെ കേന്ദ്രം ഉള്‍പ്പെടുത്തിയത് വീടില്ലാത്ത കുടുംബങ്ങള്‍ക്ക് ആശ്വാസമാകുന്നു. ആലപ്പുഴ നഗരത്തില്‍ നാലായിരത്തോളം പേര്‍ക്ക് സ്വന്തമായി വീടില്ലെന്നാണ് കണക്ക്. വര്‍ഷങ്ങളായി വീടിനുള്ള അപേക്ഷയുമായി സര്‍ക്കാര്‍ വാതിലുകള്‍ മുട്ടിയിട്ടും തുറക്കാത്തവര്‍ക്ക് പുതിയ കേന്ദ്രപദ്ധതി സഹായമാകും.
ഇഎംഎസ് ഭവന പദ്ധതി, ഇന്ദിരാ ആവാസ് യോജന തുടങ്ങിയ ഒട്ടേറെ പദ്ധതികള്‍ വന്നെങ്കിലും ആലപ്പുഴ നഗരത്തിലെ ഭൂരിപക്ഷം ഭവനരഹിതര്‍ക്കും വീട് കിട്ടിയിട്ടില്ല. പലപ്പോഴും രാഷ്ട്രീയ തല്‍പ്പര്യങ്ങള്‍ക്ക് അനുതരിച്ചാണ് പലപ്പോഴും ഭരണകര്‍ത്താക്കള്‍ വീടുകള്‍ നല്‍കുന്നത്.
സ്ഥലം ഇല്ലാത്ത 250 കുടുംബങ്ങള്‍ക്ക് അടുത്തിടെ സ്ഥലം വാങ്ങി നല്‍കിയിരുന്നു. ഇവര്‍ക്ക് വീടുവയ്ക്കുന്നതിനുള്ള സഹായം പ്രധാനമന്ത്രി ആവാസ് യോജനയില്‍ ലഭിക്കുമെന്നാണ് കരുതുന്നത്. വീട് നല്‍കുന്നതിനായി കേന്ദ്രം പുറത്തിറക്കിയ മാനദണ്ഡങ്ങളില്‍ ഉള്‍പ്പെടുന്നവരാണ് നഗരത്തിലെ വീടില്ലാത്ത പലരും. വനിതകള്‍, വിധവകള്‍, ശുചീകരണ മേഖലയില്‍ പണിയെടുക്കുന്നവര്‍, പട്ടികജാതിപട്ടികവര്‍ഗക്കാര്‍, ന്യൂനപക്ഷങ്ങള്‍, അംഗപരിമിതര്‍ എന്നിവര്‍ക്കാണ് മുന്‍ഗണന നല്‍കുന്നത്. അതുകൊണ്ടുതന്നെ ആലപ്പുഴയിലെ വീടില്ലാത്ത ഭൂരിഭാഗം പേര്‍ക്കും പുതിയ പദ്ധതിയില്‍ വാസസ്ഥലം ഒരുങ്ങുമെന്ന് ഉറപ്പാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: