മുഹമ്മ: പതിറ്റാണ്ടുകളായി ഗ്രാമവാസികള്‍ കുളിക്കുവാനും വസ്ത്രങ്ങള്‍ കഴുകാനും ഉപയോഗിച്ചിരുന്ന പൊതുകുളം അധികൃതരുടെ അവഗണനയില്‍ നശിക്കുന്നു. ഒരേക്കറോളം വിസ്തൃതിയുള്ള മുഹമ്മ പഞ്ചായത്ത് 11-ാം വാര്‍ഡിലെ അയ്യന്‍കോവില്‍ കുളമാണ് വൃത്തിയാക്കാതെ മാലിന്യ നിക്ഷേപകേന്ദ്രമായി മാറിയത്.
വര്‍ഷങ്ങള്‍ മുമ്പ് മുഹമ്മ സാമൂഹികാരോഗ്യ കേന്ദ്രത്തിലെ കിടപ്പു രോഗികളുടെ കൂട്ടിയിരുപ്പുകാരും കമ്പോളത്തിലെ തൊഴിലാളികളും ഈ ചതുരക്കുളത്തെയാണ് ആശ്രയിച്ചിരുന്നത്.
ഓണക്കാലത്തും മറ്റും ഗ്രാമങ്ങളിലെ ക്ലബ്ബുകാര് നീന്തല്‍ മല്‍സരം നടത്താനും കുളത്തെ ഉപയോഗപ്പെടുത്തിയിരുന്നു. കുളത്തിന് സമീപത്തായി മൂന്നു വിദ്യാഭ്യാസ സഥാപനങ്ങളും ബാങ്കും പ്രവര്‍ത്തിക്കുന്നുണ്ട്. ഇവിടങ്ങളിലും മറ്റുമുള്ള ജലസ്രോതസ്സുകളും മലീമസപ്പെടുമെന്ന ആശങ്കയും നിലനില്ക്കുന്നു. കുളം കല്ലുകെട്ടി സംരക്ഷിക്കണമെന്ന നാട്ടുകാരുടെ മുറവിളിയ്ക്ക് പതിറ്റാണ്ടുകളുടെ പഴക്കമാണുള്ളത്.
ഓരോ വര്‍ഷവും പഞ്ചായത്ത് വിവിധ പദ്ധതികള്‍ക്കായി ബജറ്റില്‍ തുക വകയിരുത്തുമെങ്കിലും കുളം നവീകരിക്കുന്ന കാര്യത്തില്‍ യാതൊരു നടപടിയുമില്ല.
കാവുങ്കല്‍ പികെ കവലയ്ക്ക് വടക്കുഭാഗത്തെ കോതകുളവും ആശുപത്രിയ്ക്ക് സമീപത്തെ എഴുകുളം ഉള്‍പ്പെടേയുള്ള പഞ്ചായത്തിലെ നിരവധി പൊതുകുളങ്ങളാണ് കല്ലുകെട്ടി സംരക്ഷിക്കാതെ അന്യാധീനപ്പെടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: