നിര്‍ഭാഗ്യത്തിന്റെ നിറകുടമായവര് നമുക്കിടയില്‍ ഒട്ടേറെയുണ്ട്. എന്തൊക്കെയുണ്ടായാലും ഭാഗ്യം എന്നത് അടുത്തുകൂടെ പോവാത്തവര്‍. വിധിയായിരിക്കും. എന്നാലോ?
പരമസാധുവും അതിദാരിദ്ര്യക്കാരനുമായ ഒരാള്‍. പ്രാരാബ്ധത്തിന്റെ നടുവില്‍കിടന്ന് നട്ടംതിരിയുകയായിരുന്നു. ഒരുവിധത്തിലും രക്ഷപ്പെടാനാവാത്ത അവസ്ഥയാണ്അയാളുടേത്. ഒരാള്‍ക്കും രക്ഷപ്പെടാനാവാത്ത വിധമാണ് ദുരവസ്ഥ.
ആരെങ്കിലും നല്കുന്നചില്ലറസഹായത്താലാണ് അയാള്‍ ജീവിച്ചു പോയിരുന്നത്. ഇദ്ദേഹത്തിന്റെ അവസ്ഥകണ്ട് മനമലിഞ്ഞ് ശ്രീപാര്‍വതീദേവി ഭഗവാനോട് ചോദിച്ചു ഇയാള്‍ എത്രകാലമായി കിടന്ന് കഷ്ടപ്പെടുന്നു ഒന്ന് സഹായിച്ചുകൂടെ? ഭഗവാന് പറഞ്ഞു അതിനുള്ളസമയമായില്ല ദേവി. എന്തു പറഞ്ഞാലും ദേവിസമ്മതിച്ചില്ല. ഒടുവില്‍ പരമശിവന് സഹായിക്കാമന്നേറ്റു. അയാള്‍ വരുന്നവഴിയില്‍ ദേവനും ദേവിയും ചേര്‍ന്ന് ഒരു സ്വര്‍ണ്ണക്കുടം വച്ചു.
ഇരുവരും ഇതെല്ലാം വീക്ഷിച്ചുകൊണ്ടിരുന്നു. നിര്‍ഭാഗ്യം എന്നല്ലാതെ എന്തുപറയാന്‍. അന്നയാള്ക്കുതോന്നി എത്രദൂരം കണ്ണടച്ചു നടക്കാന്‍ പറ്റുമെന്ന്. അപ്രകാരം സ്വര്‍ണ്ണക്കുടം കാണാതെയും തട്ടാതെയും ആ വഴി അയാള്‍ കടന്നുപോയി. ഇതെല്ലാം കണ്ട് ദേവി മൂക്കത്ത് വിരല്‍ വച്ചുനിന്നുപോയി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: