ഒരുനാട്ടിന്‍ പുറത്ത് ഒരുനേരം മാത്രം പൂജയുള്ള ചെറിയക്ഷേത്രം. ഇവിടെ മണ്ഡലക്കാലത്ത് രണ്ടുനേരവും പൂജയുണ്ട്. ഒരുഭക്തന് തുടങ്ങിവച്ച നാമ പ്രദക്ഷിണം ആക്ഷേത്രത്തെ അഭിവൃദ്ധിയിലേയ്ക്കു നയിക്കുകയായിരുന്നു. ദീപാരാധനയ്ക്കുശേഷം ഏഴുതവണ ആബാലവൃദ്ധം ജനങ്ങളും ചേര്‍ന്ന് നാമ പ്രദക്ഷിണം വയ്ക്കുന്നതിന്റെശക്തി പറഞ്ഞറിയിക്കാനാവാത്ത ഒന്നായിമാറി. ആ മണ്ഡലക്കാലം തീരുന്നതിന് മുന്‍പ് ക്ഷേത്രത്തിലേയ്ക്ക് ഒരു ഭക്തന് ദേവതകള്‍ക്ക് ഗോളകസമര്പ്പിച്ചു.
പതിനഞ്ചുവര്‍ഷത്തോളമായി മണ്ഡലക്കാലത്തെ പ്രദക്ഷിണം ഇന്നും മുറതെറ്റാതെ നടന്നു വരുന്നു. ഒട്ടനവധി നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഇവിടെ നടന്നു. ആദ്യമായി നടന്ന ഭാഗവത സപ്താഹം തീര്‍ന്ന ഉടനെ, ക്ഷേത്രത്തില്‍ ഊട്ടുപുരനിര്മ്മിക്കാനുള്ള ശ്രമത്തിന് ഒരു കുറി കിട്ടുകയുണ്ടായി. കര്‍ഷകര്‍മാത്രം വസിക്കുന്ന ഈ കുഗ്രാമത്തില്‍ ക്ഷേത്രത്തിന്റെ പണികള്‍ വളരെ പുരോഗമിച്ചു.
എല്ലാവരും ചേര്‍ന്ന് കൂട്ടായി ചെയ്യുന്ന നാമം ജപിച്ചുള്ള പ്രദക്ഷിണം വലിയശക്തിയാണ് തരുന്നത്. ഒരു ഈര്‍ക്കിലി ഒടിക്കുവാന് നിഷ്പ്രയാസമാണ്. എന്നാല്‍ പത്തുനാല്പത് ഈര്‍ക്കിലി കൂട്ടിക്കെട്ടിയിട്ടുള്ള ചൂലിനെ വളയ്ക്കാന്‍ പോലും നമുക്കാവില്ല. നാം ഒന്നിച്ചുനിന്ന്, ജപിയ്ക്കുന്നതിന്റെ ശക്തിയാണീക്ഷേത്രത്തിലെ വളര്‍ച്ചയുടെ ബലമെന്ന് നാട്ടുകാര്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: