ആലപ്പുഴ: സംസ്ഥാന ചലച്ചിത്ര വികസന കോര്‍പറേഷന്റെ അധീനതയിലുള്ള ആലപ്പുഴ കൈരളി, ശ്രീ തിയേറ്ററുകളുടെ ഉദ്ഘാടനം 30ന്. കൈരളി തിയേറ്ററിന്റെ ഉദ്ഘാടനം മുഖ്യമന്ത്രിയും ശ്രീയുടേത് മന്ത്രി രമേശ് ചെന്നിത്തലയും നിര്‍വ്വഹിക്കും. മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന് അദ്ധ്യക്ഷത വഹിക്കും. പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദന്, കെ.സി. വേണുഗോപാല്‍ എംപി, തോമസ് ഐസക് എംഎല്‍എ, റാണി ജോര്‍ജ്, നഗരസഭാ ചെയര്‍പേഴ്സണ്‍ മേഴ്സി ഡയാന മാസിഡോ. തോമസ് ജോസഫ്, സതീദേവി എന്നിവര്‍ ആശംസകള്‍ അര്‍പ്പിക്കും.
മലയാള സിനിമാ ലോകത്ത് അമ്പതുവര്‍ഷം പൂര്‍ത്തിയാക്കിയ ചെമ്മീന്‍, ഓടയില്‍ നിന്ന്, കാവ്യമേള, മുറപ്പെണ്ണ്, ദാഹം എന്നീ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും. ഓരോ തീയേറ്ററിലും 310 സീറ്റുകള്‍ വീതം ക്രമീകരിച്ചിട്ടുണ്ട്. 7.1 സൗണ്ട് സിസ്റ്റം ഉള്‍പ്പെടെ സില്‍വര്‍ സ്ക്രീന്‍ സംവിധാനമാണ്.
ആലപ്പുഴയിലെ ഈ രണ്ടു തീയേറ്ററുകളുടെ ഉദ്ഘാടനത്തോടെ സംസ്ഥാനത്തെ 14 സര്‍ക്കാര്‍ തീയേറ്ററുകളിലും ഇ-ടിക്കറ്റ് സംവിധാനം നിലവില്‍ വരുമെന്ന് ചലച്ചിത്ര വികസന കോര്പറേഷന് ചെയര്മാന് രാജ്മോഹന്‍ ഉണ്ണിത്താന് പത്രസമ്മേളനത്തില്‍ പറഞ്ഞു. കെ.സി. വേണുഗോപാല്‍ എംപി, സംവിധായകരായ ഐ.വി. ശശി, വിജയകൃഷ്ണന്, ടി.എസ്. സുരേഷ് ബാബു, ദീപ എന്നിവര്‍പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: