ചങ്ങനാശ്ശേരി: നഗരസഭയിലെ ഫാത്തിമാപുരം ഡംബിംങ്ങ് യാര്‍ഡിലെ പിരിച്ചുവിട്ട തൊഴിലാളികളെ തിരിച്ചെടുക്കണമെന്ന് ആവശ്യപ്പെട്ട് ബിഎംഎസ് മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ധര്‍ണ്ണ നടത്തി. ജില്ലാ സെക്രട്ടറി നളിനാക്ഷന്നായര് ഉദ്ഘാടനം ചെയ്തു. പാവപ്പെട്ട തൊഴിലാളികളുടെ പ്രശ്നം പരിഹരിക്കപ്പെട്ടില്ലെങ്കില്‍ ശക്തമായ സമരപരിപാടികളുമായി ബിഎംഎസ് മുന്നോട്ടുവരുമെന്ന് മുന്നറിയിപ്പ് നല്കി.
നഗരസഭയുടെ പരിധിയില്‍ നിന്നും ശേഖരിക്കുന്ന മാലിന്യങ്ങളും ചത്ത മൃഗങ്ങളുടെ അവശിഷ്ടങ്ങളും ഈ യാര്‍ഡിലാണ് നിക്ഷേപിക്കുന്നത്. 15 വര്‍ഷമായി പണിചെയ്തുകൊണ്ടിരിക്കുന്ന ഇവര്‍ക്ക് പകരമായി നഗരസഭയില്‍ എടുത്തിരിക്കുന്ന പത്തുപേരില്‍ ഏഴ്പേരെ ഒരുമാസമായി നിയോഗിച്ചു. തൊഴിലാളികളെ പിരിച്ചുവിട്ടതിനെതിരേ ബിഎംഎസിന്റെ നേതൃത്വത്തില്‍ പ്രതിഷേധ സമരം നടന്നുവരികയാണ്. സുശീല, സോമന്, വസന്തബിനു, പൂമാരി, കാളി, സെല്വിമായ, അനു, ബീനീ, ശ്രീഷാ, രാജു പി.കെ., പ്രദീപ്, നടരാജന്, പ്രസാദ്, മുരുകേശന്, രാജു എന്നിവരെയാണ് പിരിച്ചുവിട്ടത്. പുതിയ ടെണ്ടര്‍ നടപടികള്‍ ഇതുവരെ നഗരസഭ സ്വീകരിച്ചിട്ടില്ല. തൊഴില്‍ ഇല്ലാതാക്കാനുള്ള ശ്രമമാണ് നടത്തുന്നതെന്ന് തൊഴിലാളികള്‍ പറയുന്നു. എന്നാല്‍ കരാറുകാരനാണ് തൊഴിലാളികളെകൊണ്ട് സമരം ചെയ്യിക്കുന്നതെന്ന് ചെയര്‍പേഴ്സണ്‍ ആരോപിച്ചു.
ധര്‍ണ്ണയില്‍ ജി.എന്‍.പ്രകാശ,് കടമാന്‍ചിറ ബാബു, പി.കെ.അപ്പു, മോന്‍സി ജേക്കബ്, പി.കെ.ചന്ദ്രന്, കെ.ജി.മംഗളന്‍, കെ.ജയപ്രകാശ്, റെജി കുമാര്‍, ടി.വി.ബിജു, പി.എസ്.സന്തോഷ് എന്നിവര്‍ സംസാരിച്ചു.
്
പ്രതികരിക്കാൻ ഇവിടെ എഴുതുക: