ആപിയ (സമോവ): അഞ്ചാമത് കോമണ്‍വെല്‍ത്ത് യൂത്ത് ഗെയിംസില്‍ മികച്ച രണ്ടാമത്തെ പ്രകടനത്തോടെ മെഡല്‍ പട്ടികയില്‍ ഇന്ത്യ രണ്ടാമത്. ഒമ്പത് സ്വര്‍ണ്ണവും നാല് വെള്ളിയും ആറ് വെങ്കലവുമടക്കം 19 മെഡലുകളാണ് ഇന്ത്യന്‍ യുവതാരങ്ങള്‍ സ്വന്തമാക്കിയത്. അവസാന ദിവസമായ ഇന്നലെ ടെന്നീസ് സിംഗിള്‍സില്‍ നേടിയ രണ്ട് സ്വര്‍ണ്ണമാണ് മെഡല്‍ പട്ടികയില്‍ ഇന്ത്യയെ അഞ്ചാം സ്ഥാനത്തേക്കുയര്‍ത്തിയത്. കഴിഞ്ഞ ചാമ്പ്യന്‍ഷിപ്പില്‍ മൂന്ന് വീതം സ്വര്‍ണ്ണം, വെള്ളി, വെങ്കലം നേടിയ ഇന്ത്യ ഒമ്പതാം സ്ഥാനത്തായിരുന്നു.
2008-ല്‍ പൂനെയില്‍ നടന്ന ചാമ്പ്യന്‍ഷിപ്പിലാണ് ഇന്ത്യയുടെ ഏറ്റവും മികച്ച പ്രകടനം. 33 സ്വര്‍ണ്ണം 26 വെള്ളി 17 വെങ്കലമടക്കം 76 മെഡലുകള്‍ നേടിയ ഇന്ത്യ അന്ന് പട്ടികയില്‍ ഒന്നാമതെത്തിയിരുന്നു.
ആണ്‍കുട്ടികളുടെ സിംഗിള്‍സില്‍ ശശികുമാര്‍ മുകുന്ദും പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ ദ്രുതി താത്ചര് വേണുഗോപാലുമാണ് ഇന്ത്യക്കായി ഇന്നലെ പൊന്നണിഞ്ഞത്.
പെണ്‍കുട്ടികളുടെ ഫൈനലില്‍ ദ്രുതി നമീബിയയുടെ ലെസെഡി ജേക്കബ്സിനെ 6-3, 6-0 എന്ന ക്രമത്തില്‍ നേരിട്ടുള്ള സെറ്റുകള്‍ക്ക് തകര്‍ത്തു. ആണ്‍കുട്ടികളുടെ കലാശപ്പോരാട്ടത്തില്‍ സ്കോട്ടിഷ് എതിരാളി ഈവന്‍ ലുംസ്ഡെനെ 6-1, 6-2ന് നേരിട്ടുള്ള സെറ്റുകള്‍ക്ക് കീഴടക്കിയാണ് ശശികുമാര്‍ പൊന്നണിഞ്ഞത്. കഴിഞ്ഞ ദിവസം ശശികുമാര്‍-ദ്രുതി സഖ്യം മിക്സഡ് ഡബിള്‍സിലും സ്വര്‍ണ്ണം നേടിയിരുന്നു.
24 സ്വര്‍ണ്ണവും 19 വീതം വെള്ളിയും വെങ്കലവുമടക്കം 62 മെഡലുകള്‍ നേടിയ ഓസ്ട്രേലിയയാണ് ഒന്നാമത്. 13 സ്വര്‍ണ്ണവും 7 വെള്ളിയും 15 വെങ്കലവുമടക്കം 35 മെഡലുകള്‍ നേടിയ ദക്ഷിണാഫ്രിക്ക രണ്ടാമതും 12 സ്വര്‍ണ്ണവും 16വീതം വെള്ളിയും വെങ്കലവുമടക്കം 44 മെഡലുകള്‍ നേടിയ ഇംഗ്ലണ്ട് മൂന്നാം സ്ഥാനത്ത്. 2011ലെ ചാമ്പ്യന്‍ഷിപ്പില്‍ 37 സ്വര്‍ണ്ണം 24 വെള്ളി 16 വെങ്കലവുമടക്കം 77 മെഡലുകള്‍ നേടി ഒന്നാമതായിരുന്ന ഇംഗ്ലണ്ടിന് ഇത്തവണ കനത്ത തിരിച്ചടിയാണ് നേരിട്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: