ഹൈദരാബാദ്: അന്താരാഷ്ട്ര ഭീകര സംഘടനയായ ഐഎസിലേക്ക് യുവാക്കളെ റിക്രൂട്ട് ചെയ്തിരുന്നയാളെന്ന് കരുതുന്ന യുവതി പിടിയില്‍. ഹൈദരാബാദ് ടോളിചൗക്കി സ്വദേശി അഫ്ഷാ ജാബിന് ആണ് രാജീവ് ഗാന്ധി വിമാനത്താവളത്തില്‍ പിടിയിലായത്. താന്‍ ബ്രിട്ടീഷുകാരിയാണെന്നാണ് ആദ്യം ഇവര്‍ പറഞ്ഞത്. നിക്കി ജോസെഫെന്നും പേരുള്ള ഇവര്‍ക്ക് 38 വയസുണ്ട്. ഹൈദരാബാദ് സ്വദേശി സല്മാന് മൊഹിയുദ്ദീന്‍ എന്നയാളെ ഐഎസില്‍ ചേരാന്‍ സ്വാധീനിച്ചത് ഇവരാണെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്. ഐഎസില്‍ ചേരാന്‍ ദുബായിലേക്ക് പോകുന്നതിനിടെ സല്മാന് ജനുവരി 16ന് അറസ്റ്റിലായിരുന്നു. തുര്‍ക്കി വഴി സിറിയക്ക് പോകാനായിരുന്നു ഇയാളുടെ പരിപാടി.
നിക്കി ജോസഫുമായി ചേര്‍ന്ന് താന്‍ നിരവധി ഫേസ്ബുക്ക് അക്കൗണ്ടുകള്‍ തുറന്നിട്ടുണ്ടെന്ന് ചോദ്യം ചെയ്യലില്‍ ഇയാള്‍ പോലീസിനോട് സമ്മതിച്ചിരുന്നു. നിക്കിയാണ് തന്നെ സ്വാധീനിച്ചതെന്നും ഇയാള്‍ പറഞ്ഞു. സോഷ്യല്‍ മീഡിയ വഴി ഇവര്‍ നിരവധി യുവാക്കളെ സ്വാധീനിച്ചിട്ടുമുണ്ട്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് നിക്കി ബ്രിട്ടീഷുകാരിയല്ലെന്നും യഥാര്‍ഥ പേര് അഫ്ഷയെന്നാണെന്നും വെളിവായത്. ഷാദന്‍ കോളേജില്‍ നിന്ന് ബിരുദമെടുത്ത ഇവര്‍ വിവാഹം കഴിഞ്ഞ് ദുബായിലാണ് താമസിച്ചിരുന്നത്. അവിടെ വച്ചാണ് ഐഎസ് സ്വാധീനത്തിലായത്. തുടര്‍ന്ന് ഫേസ് ബുക്കു വഴി യുവാക്കളെ സ്വാധീനിച്ച് ഐഎസിലേക്ക് റിക്രൂട്ട് ചെയ്തു തുടങ്ങി.
ഇന്നലെ രാവിലെ ദുബായില്‍ നിന്ന് വന്നിറങ്ങിയ ഉടന്‍ അറസ്റ്റിലാകുകയായിരുന്നു. ഇവരെ ഐഎസ് ബന്ധത്തെത്തുടര്‍ന്ന് യുഎഇ പുറത്താക്കിയതാണെന്നും സംശയമുണ്ട്.മുന്‍പ് അറസ്റ്റിലായ സല്മാന് 32കാരനാണ്. ഹൈദരാബാദ് ഹബീബ്നഗര്‍ സ്വദേശിയാണ്. ഇയാളുടെ നീക്കങ്ങള്‍ നിരീക്ഷിച്ചുവന്ന അമേരിക്കന്‍ ഇന്‍ലിജന്‍സ് ഏജന്‍സിയാണ് ഇയാളെപ്പറ്റി ഭാരതത്തിന് വിവരം നല്‍കിയത്. കഴിഞ്ഞ ഒക്ടോബറില്‍ അമേരിക്ക ഇയാളുടെ വിസ നീട്ടി നല്കാന് വിസമ്മതിച്ചിരുന്നു. അന്നുമുതല്‍ ഇയാള്‍ യുഎസ് നിരീക്ഷണത്തിലായിരുന്നു. ഹൂസ്റ്റണില്‍ ജോലി ചെയ്തിരുന്ന ഇയാള്‍ കഴിഞ്ഞ ഒക്ടോബറിലാണ് നാട്ടില്‍ മടങ്ങിയെത്തിയത്.
2011ല്‍ ടെക്സാസ് സതേണ്‍ യൂണിവേഴ്സിറ്റിയില്‍ നിന്ന് ട്രാന്സ്പോര്ട്ടേഷന് ആന്‍ഡ് പഌനിംഗില് എംഎസ് ബിരുദമെടുത്തു. നേരത്തെ വിക്രാദാബാദില് നിന്ന് എംടെക് എടുത്തയാളാണ് ഇയാള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: