കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളത്തെ തകര്‍ക്കാന്‍ ശ്രമിക്കുന്ന നിഗൂഢശക്തികളെ പുറത്തുകൊണ്ടുവരികയും ഇതിന് പിന്നിലെ ഗൂഢാലോചന വെളിച്ചത്ത് കൊണ്ടുവരികയും ചെയ്യണമെന്ന് ബിജെപി മുന്‍ സംസ്ഥാന അദ്ധ്യക്ഷന്‍ അഡ്വ പി.എസ്. ശ്രീധരന്‍പിള്ള ആവശ്യപ്പെട്ടു. വിമാനത്താവളത്തെ തകര്‍ക്കാനുള്ള ഏത് നീക്കത്തെയും ചെറുത്ത് തോല്‍പ്പിക്കണം.ഇക്കാര്യത്തില്‍ കേന്ദ്രസര്‍ക്കാറുമായി ബന്ധപ്പെടും. മനുഷ്യാവകാശ ധ്വംസനമാണ് നടക്കുന്നതെന്നും വിമാനത്താവള അവഗണനക്കും മനുഷ്യാവകാശ ലംഘനത്തിനുമെതിരെ ദേശീയ മനുഷ്യാവകാശ കമ്മീഷന് പരാതി നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.
വിമാനത്താവളത്തിന്റെ റീകാര്‍പ്പറ്റിംഗ് പ്രവൃത്തി ഉടന്‍ ആരംഭിക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ട് മലബാര്‍ ഡവലപ്മെന്റ് ഫോറവും,കാലിക്കറ്റ് ചേംബര്‍ ഓഫ് കൊമേഴ്സും സംയുക്തമായി നടത്തുന്ന സത്യാഗ്രഹസമരത്തിന്റെ നാലാമത്തെ ദിവസത്തെ സമരപരിപാടികള്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സമരസമിതി നേതാക്കളായ കെ.എം. ബഷീര്‍, പി.ഗംഗാധരന്, അബ്ദുറഹിമാന് ഇടകുനി, അബ്ദുള്ള മാളിയേക്കല്‍, ടി.പി.എം. ഷമീര്‍ അലി, സന്തോഷ് കായക്കൊടി, ഷൗക്കത്ത് അലി എരോത്ത്, കെ.എം. മൂസ്സാമില്, പി.എ. ഹംസ, കബീര്‍ സലാല, കെ.ഹാഷിം, മുനീര്‍ കെ. , എ.വി. അബ്ദുല്‍ ഗഫൂര്‍ എന്നിവര്‍ സമരത്തില്‍ പങ്കെടുത്തു. മേയര്‍ എം.കെ. പ്രേമജം, തോട്ടത്തില്‍ രവീന്ദ്രന്, മുഹമ്മദ്കോയ, സുമ പള്ളിപ്രം, പ്രൊഫി. ടി.എം. രവീന്ദ്രന്, പ്രൊഫ.ഒ.ജെ. ചിന്നമ്മ എന്നിവര്‍ സംസാരിച്ചു. കാലിക്കറ്റ് ചേംബര്‍ ഓഫ് കൊമേഴ്സ് പ്രസിഡന്റ് പി.ഗംഗാധരന് അധ്യക്ഷത വഹിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: