കോഴിക്കോട്: ഊര്‍ജ്ജിത പകര്‍ച്ചവ്യാധി നിയന്ത്രണപരിപാടിയുടെ ഭാഗമായി ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ സര്‍ക്കാര്‍ -സ്വകാര്യ സ്കൂളുകള്‍ ഉള്‍പ്പെടെ ജില്ലയിലെ 333 സ്കൂളുകളിലും 10 ഹോസ്റ്റലുകളിലും പരിശോധന നടത്തി. എട്ട് സര്‍ക്കാര്‍ സ്കൂളുകള്‍ക്കും 17 സ്വകാര്യ സ്കൂളുകള്‍ക്കും രണ്ട് ഹോസ്റ്റലുകളും ഉള്‍പ്പെടെ 27 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കിയതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.നാരായണ നായിക് അറിയിച്ചു.
പാചകപ്പുര, മൂത്രപ്പുര,സ്കൂള്‍ പരിസരം, കുടിവെളള സ്രോതസ്സ് തുടങ്ങിയവയുടെ ശുചിത്വമാണ് പരിശോധനയ്ക്ക് വിധേയമാക്കിയത്. കൊതുകുജന്യ രോഗസാഹചര്യങ്ങള്‍, പുകയില ഉത്പ്പന്നങ്ങളുടെയും പുകവലിയുടെയും നിരോധന ബോര്‍ഡുകളുടെ പ്രദര്‍ശനം എന്നിവയും പരിശോധിച്ചു. വിദ്യാലയങ്ങളുടെ 100 വാര ചുറ്റളവിലുളള കടകളിലും സമീപപ്രദേശങ്ങളിലും നടത്തിയ പരിശോധനയില്‍ പുകവലിക്കുന്നതായി കണ്ടെത്തിയ അഞ്ച് പേരില്‍ നിന്ന് 100 രൂപ പിഴ ഈടാക്കി.
ജില്ലയില്‍ 69 ടീമുകളിലായി 196 പേര് പരിശോധനയില്‍ പങ്കെടുത്തു. ജില്ലാതലത്തില്‍ അഡീഷണല്‍ ഡി.എം.ഒ., ഡെപ്യൂട്ടി ഡി.എം.ഒ. എന്നിവരുടെ നേതൃത്വത്തില്‍ ജില്ലാതല ടീമും മെഡിക്കല്‍ ഓഫീസര്‍മാര്‍, ഹെല്‍ത്ത് സൂപ്പര്‍വൈസര്‍മാര്‍, ആരോഗ്യപ്രവര്‍ത്തകര്‍ എന്നിവരുള്‍പ്പെടുന്ന ബ്ലോക്ക് പഞ്ചായത്ത് തല ടീമുകളുമാണ് പരിശോധന നടത്തി
യത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: