ന്യൂദല്‍ഹി: ദല്‍ഹി സര്‍വകലാശാല സ്റ്റുഡന്‍സ് യൂണിയനിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ നാലു സീറ്റും എബിവിപി തൂത്തുവാരി. സതീന്ദര്‍ അവാന (പ്രസിഡന്റ്), സണ്ണി ദേധ (വൈസ് പ്രസിഡന്റ്), അഞ്ജലി റാണ (സെക്രട്ടറി), ഛത്രപാല്‍ യാദവ് (ജോയിന്റ് സെക്രട്ടറി) എന്നിങ്ങനെയാണ് എ.ബി.വി.പി നേടിയത്.
ദല്‍ഹി ഭരിക്കുന്ന ആം ആദ്മി പാര്‍ട്ടിയുടെ വിദ്യാര്‍ത്ഥി വിഭാഗമായ ഛത്ര യുവ സംഘര്‍ഷ് സമിതിക്ക് ഒരു സീറ്റു പോലും തെരഞ്ഞെടുപ്പില്‍ നേടാനായില്ല. 43 ശതമാനം പേരാണ് വോട്ട് രേഖപ്പടുത്തിയത്. അതേസമയം, 42 കോളേജുകളില്‍ നടന്ന തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള എന്എസ്യു.ഐ 18 കോളേജുകളില്‍ വിജയം നേടി. എ.ബി.വി.പി 13 കോളേജുകളില്‍ വിജയം കണ്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: