ന്യൂദല്‍ഹി: ക്രിമിനല്‍ കേസുകളില്‍ ഹാജരാകുന്ന അഭിഭാഷകരുടെ ശാരീരിക-മാനസിക മികവ് പരിശോധിക്കണമെന്ന് സുപ്രീംകോടതി. കക്ഷികള്‍ക്കായി ഹാജരാകുന്ന അഭിഭാഷകരുടെ അയോഗ്യത കേസിനെ ബാധിക്കരുതെന്നും കോടതി അഭിപ്രായപ്പെട്ടു.
യൂബര്‍ ടാക്സി ബലാത്സംഗക്കേസ് പരിഗണിക്കവെ ജസ്റ്റിസ് ജെ.എസ്. ഖേഹര്‍, ജസ്റ്റിസ് ആദര്‍ശ് കെ. ഗോയല്‍ എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് പരാമര്‍ശം. അഭിഭാഷകന്റെ കഴിവില്‍ സംശയം പ്രകടിപ്പിച്ച്, സാക്ഷികളെ വീണ്ടും വിസ്തരിക്കണമെന്ന കേസിലെ പ്രതിയുടെ ഹര്‍ജി പരിഗണിക്കുകയായിരുന്നു കോടതി. ആവശ്യം കോടതി തള്ളി.
അഭിഭാഷകര്‍ കഴിവില്ലാത്തവരെന്ന രീതിയിലുള്ള പരാതികള്‍ പരിഹരിക്കാന്‍ ഇത്തരം സംവിധാനങ്ങള്‍ക്കു കഴിയുമെന്നും കോടതി. അതിന് അഭിഭാഷക ആക്റ്റ് ഭേദഗതി ചെയ്യണം. നിയമ കമ്മീഷനും ഭാരത ബാര്‍ കൗണ്‍സിലും ഇക്കാര്യങ്ങള്‍ പരിശോധിക്കണം. അഭിഭാഷകര്‍ ശാരീരികവും മാനസികവുമായി സജ്ജരല്ലെങ്കില്‍ കേസിനെ ബാധിക്കും. പ്രതികളുടെ ആവശ്യം പരിഗണിച്ച് സാക്ഷികളെ വീണ്ടും വിസ്തരിക്കേണ്ടിവരുന്നത് അഭികാമ്യമല്ലെന്നും കോടതി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: