വെഞ്ഞാറമൂട് (തിരുവനന്തപുരം): സംസ്ഥാന സീനിയര്‍ അക്വാട്ടിക് ചാമ്പ്യന്‍ഷിപ്പില്‍ ആതിഥേയരായ തിരുവനന്തപുരം മുന്നില്‍. ദേശീയ താരം എസ്. അരുണിന് റെക്കോര്‍ഡ് ഡബിള്‍. 50 മീ. ഫ്രീ സ്റ്റൈലില്‍ റെക്കോര്‍ഡോടെ സ്വര്‍ണ്ണം നേടി ചാമ്പ്യന്‍ഷിപ്പിലെ ഏറ്റവും വേഗതയേറിയ താരവും അരുണ്‍ തന്നെ. വനിതാ വിഭാഗത്തില്‍ കോട്ടയത്തിന്റെ ജോമി ജോര്‍ജാണ് വേഗതയേറിയ താരം. 100 മീറ്റര്‍ ബ്രസ്റ്റ് സ്ട്രോക്കിലും അരുണ്‍ റെക്കോര്‍ഡോടെ പൊന്നണിഞ്ഞു. 50 മീറ്റര്‍ ഫ്രീസ്റ്റൈലിലിന് പുറമെ 50 മീറ്റര്‍ ബാക്ക് സ്ട്രോക്കിലും ജോമി പൊന്നണിഞ്ഞു.
അരുണിന്റേതടക്കം മത്സരത്തിന്റെ ആദ്യദിനത്തില്‍ മൂന്ന് റെക്കോര്‍ഡുകള്‍. ആനന്ദാണ് മൂന്നാമത്തെ റെക്കോര്‍ഡിന് അവകാശി.
50 മീ. ഫ്രീ സ്റ്റൈലില്‍ 2004-ല്‍ തിരുവനന്തരപുരത്തിന്റെ അതുല്‍ കൃഷ്ണരാജിന്റെ 25.08 സെക്കന്‍ഡ് എന്ന സമയമാണ് 24.60 സെക്കന്‍ഡില്‍ ഫിനിഷ് ചെയത് അരുണ്‍ തിരുത്തിക്കുറിച്ചത്. 100 മീ. ബ്രസ്റ്റ് സ്ട്രോക്കില്‍ കഴിഞ്ഞ വര്‍ഷം സ്ഥാപിച്ച തന്റെ തെന്ന പേരിലുള്ള 1.08.44 സെക്കന്‍ഡിന്റെ റെക്കോര്‍ഡും തിരുത്തിയാണ് അരുണ്‍ റെക്കോര്‍ഡ് ഡബിള്‍ സ്വന്തമാക്കിയത്. പുതിയ സമയം ഒരു മിനിറ്റ് 08.14 സെക്കന്റ്.
200 മീ. ഫ്രീ സ്റ്റൈലില്‍ കഴിഞ്ഞ വര്‍ഷം ആനന്ദ് തന്നെ സ്ഥാപിച്ച 02.0025 സെക്കന്‍ഡിന്റെ റെക്കോര്‍ഡാണ് 01.59.44 സെക്കന്‍ഡില്‍ നീന്തിയെത്തി ആനന്ദ് തിരുത്തിക്കുറിച്ചത്. 4ഃ200 മീ. ഫ്രീ സ്റ്റൈല്‍, മെഡ്ലേ റിലേകളില്‍ ആനന്ദിനും സ്വര്‍ണ്ണമുണ്ട്. 4ഃ200 മീ. മെഡ്ലേ റിലേയില്‍ അരുണും സ്വര്‍ണ്ണമണിഞ്ഞു.
200മീ. വ്യക്തിഗത മെഡ്ലെയിലും 100 മീ ബ്രസ്റ്റ് സ്ട്രോക്കിലും സ്വര്‍ണ്ണത്തില്‍ മുത്തമിട്ട തിരുവനന്തപുരത്തിന്റെ തന്നെ ആരതിയാണ് മീറ്റിലെ മറ്റൊരുമിന്നും താരം. 4ഃ100 മിഡ്ലേ റിലേയിലും ആരതിക്ക് സ്വര്‍ണ്ണമുണ്ട്.
പിരപ്പന്‍കോട് അന്താരാഷ്ട്ര നീന്തല്‍കുളത്തില്‍ നടക്കുന്ന ചാമ്പ്യന്‍ഷിപ്പിന്റെ ആദ്യദിനത്തെ പോരാട്ടങ്ങള്‍ അവസാനിച്ചപ്പോള്‍ 287 പോയിന്റുമായി ആതിേഥയരായ തിരുവനന്തപുരം ഏറെ മുന്നിലാണ്. 92 പോയിന്റോടെ തൃശൂര്‍ രണ്ടാം സ്ഥാനത്തും 59 പോയിന്റുമായി എറണാകുളം മൂന്നാം സ്ഥാനത്തും നില്ക്കുന്നു. മത്സരങ്ങള്‍ ഇന്ന് സമാപിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: