വര്‍ക്കല: ശ്രീനാരായണ ഗുരുദേവന് തീര്ത്ഥാലയമാക്കിയ അദ്ധ്യാത്മിക കേരളത്തെ ഭ്രാന്താലയമാക്കി മാറ്റാനുള്ള ശ്രമമാണ് മാര്‍ക്സിസ്റ്റ്പാര്‍ട്ടി നടത്തുന്നതെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി കുമ്മനം രാജശേഖരന്. വിവാദമല്ല സംവാദമാണ് മാര്‍ക്സിസ്റ്റ് പാര്‍ട്ടി നടത്തേണ്ടതെന്നും ഹൈന്ദവ സംഘടനാനേതാക്കളോട് ദേശീയ സംവാദത്തിന് സിപിഎം തയ്യാറാവണമെന്നും കുമ്മനം പറഞ്ഞു. ശ്രീനാരായണ ഗുരുദേവനെ അവഹേളിച്ച സിപിഎമ്മിനെ ഒറ്റപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് ഹിന്ദുഐക്യവേദിയുടെ നേതൃത്വത്തില്‍ വര്‍ക്കലയില്‍ നടന്ന പ്രതിഷേധയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
വൈരുദ്ധ്യാത്മിക ഭൗതിക വാദമല്ല ആദ്ധ്യാത്മിക ഭൗതികവാദമാണ് ശ്രീനാരായണ ഗുരുദേവന്റെ ദര്‍ശനം. അതിനാലാണ് ഗുരുദേവനെ അവഹേളിച്ച മാര്‍ക്സിസ്റ്റ് പാര്‍ട്ടിയെ ഒറ്റപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് നാടിന്റെ നാനാഭാഗത്തുനിന്നും ജനങ്ങള്‍ പ്രതിഷേധവുമായി ഇറങ്ങിയത്. ജനങ്ങള്‍ ഗുരുദേവനു നല്കിയ അംഗീകാരത്തിന്റെ മകുടോദാഹരണമാണ് ഇതെന്നും കുമ്മനം ചൂണ്ടിക്കാട്ടി.
ഗുരുദേവനെ ആള് ദൈവം എന്നാണ് ഇന്നും സിപിഎം നേതാക്കള്‍ ആക്ഷേപിക്കുന്നത്. ഇഎംഎസ് നമ്പൂതിരിപ്പാട്പോലും അദ്ദേഹത്തിന്റെ കൃതികളില്‍ ഒരു സ്ഥലത്തും ഗുരുദേവനെ കുറിച്ച് ഒരുവരി പോലും നല്ലതായി എഴുതിയിട്ടില്ല. ഗുരുദേവന് ബൂര്‍ഷ്വാ നേതാവാണെന്നാണ് സിപിഎമ്മിന്റെ കമ്മറ്റികളില്‍പോലും ഗുരുദേവനെപ്പറ്റി പറഞ്ഞത്. വളരെ ഏറെകാലം കേരളം ഭരിച്ച സിപിഎം നേതൃത്വം ഈഴവ സമുദായത്തിനും പിന്നാക്കക്കാര്‍ക്കും എന്ത് വികസനമാണ് ചെയ്തു കൊടുത്തതെന്ന് വ്യക്തമാക്കണം.
വ്യവസായിക, കാര്‍ഷിക മേഖലകളില്‍ മുസ്ലീങ്ങളെയും മറ്റും തിരുകി കയറ്റി സാമ്പത്തികമായ ഉയര്‍ച്ച ഉണ്ടാക്കികൊടുക്കുകയും പാവപ്പെട്ട ഹിന്ദുവിന് ശവസംസ്കാരംപോലും നടത്താന്‍ സ്ഥലമില്ലാത്ത അവസ്ഥ സൃഷ്ടിക്കുകയുമാണ് ചെയ്തത്. കടല്‍പോലും ഇന്ന് മറ്റ് മതസ്ഥര്‍ക്ക് പങ്കുവച്ച് നല്കിയതുമൂലം ഹിന്ദുവിന് മത്സ്യം പിടിച്ചുപോലും ജീവിക്കാന്‍ കഴിയാത്ത അവസ്ഥയാണ്.
ധാര്‍മ്മിക മൂല്യങ്ങള്‍ ഉയര്‍ത്തിപിടിച്ച് ജിവിക്കുവാനാണ് ഗുരുദേവന് നിര്‍ദ്ദേശിച്ചിട്ടുള്ളത്. ഈ നാടും പ്രപഞ്ചവും ഒന്നാണെന്ന് മനസ്സിലാക്കിയ തപസ്വിയാണ് ഗുരുദേവന്. അതിനാലാണ് ഇന്ന് സിപിഎമ്മിന്റെ ബുക്ക് സ്റ്റാളുകളില്പോലും ഗുരുദേവന് കൃതികള്‍ക്ക് വേണ്ടി പാര്‍ട്ടി പ്രവര്‍ത്തകര്‍ അനേ്വഷണം നടത്തുന്നതെന്നും കുമ്മനം പറഞ്ഞു. തങ്ങള്‍ക്ക് തെറ്റ് പറ്റി എന്ന് ഏറ്റുപറയുന്ന പിണറായി അടക്കമുള്ള നേതാക്കള്‍ ശിവഗിരിയില്‍ വന്നാണ് കാര്യങ്ങള്‍ മനസിലാക്കേണ്ടത്. ദിവസവും ശിവഗിരിയില്‍ കയറി ഇറങ്ങുന്ന സ്ഥലം എംഎല്‍എ വര്‍ക്കല കഹാര്‍ ഗുരുദേവനെ അവഹേളിച്ച സംഭവത്തില്‍ ഒരു പ്രസ്താവനപോലും ഇറക്കാത്തതില്‍ ദുരൂഹതയുണ്ട്.
ധര്മ്മഗുരുക്കന്മാരെ അവഹേളിക്കുന്നവര്‍ക്ക് ഒരിക്കലും ധര്‍മ്മം ലഭിക്കില്ല. ഗുരു ശാപമാണ് അവര്‍ക്ക് ലഭിക്കുക. ഇത്തരം സംഭവങ്ങളെ ഹൈന്ദവ ജനത ഒറ്റക്കെട്ടായിനിന്ന് നേരിടണമെന്നും കുമ്മനം പറഞ്ഞു. ബിജെപി ജില്ലാ ഉപാദ്ധ്യക്ഷന്‍ ഇലകമണ്‍ സതീശന് അധ്യക്ഷത വഹിച്ച യോഗത്തില്‍ എസ്എന്‍ഡിപി ആറ്റിങ്ങല്‍ യൂണിയന് പ്രസിഡന്റ് ഗോകുല്‍ദാസ് മുഖ്യപ്രഭാഷണം നടത്തി. എസ്എന്‍ഡിപി ശിവഗിരി യൂണിയന് വൈസ് പ്രസിഡന്റ് ജി. തൃദീപ്, ഹിന്ദുഐക്യവേദി ജില്ലാ ജനറല്‍ സെക്രട്ടറി കിളിമാനൂര്‍ സുരേഷ്, കടയ്ക്കാവൂര്‍ അശോകന്, കവലയൂര്‍ പ്രദീപ്, ആര്. രാജേന്ദ്രപ്രസാദ് തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: