കൊച്ചി: ആയുധങ്ങളുമായി ബോട്ട് കണ്ടെത്തിയെന്ന സന്ദേശത്തെ തുടര്‍ന്ന് കേരള തീരത്ത് നാവികസേനയുടെ പരിശോധന. വെള്ളിയാഴ്ച രാത്രിയാണ് നാവികസേനയുടെ കൊച്ചിയിലുള്ള ദക്ഷിണ നാവിക ആസ്ഥാനത്തെ കണ്ട്രോള് റൂമില്‍ വിവരം ലഭിക്കുന്നത്. ഇതേ തുടര്‍ന്ന് ഇന്നലെ രാവിലെ വരെ തിരച്ചില്‍ നടത്തിയെങ്കിലും സംശയാസ്പദമായി ഒന്നും കണ്ടെത്തിയില്ല.
കേരളതീരത്തിന് 15 നോട്ടിക്കല്‍ മൈല്‍ അകലെ ചരക്ക് കപ്പലില്‍ നിന്നുമാണ് നാവികസേനക്ക് സന്ദേശം ലഭിച്ചത്. മലേഷ്യയിലേക്ക് പോകുന്ന തങ്ങളുടെ കപ്പലിന് സമീപം ആയുധങ്ങളുമായി ബോട്ടെത്തിയെന്നാണ് ഇവര്‍ അറിയിച്ചത്. കപ്പലിലെ ജീവനക്കാരില്‍ നിന്നും തീരസംരക്ഷണ സേന വിവരങ്ങള്‍ ശേഖരിച്ചതിന് ശേഷം തിരച്ചില്‍ ആരംഭിക്കുകയായിരുന്നു. നാവികസേന, തീരദേശ പൊലീസ്, മറൈന്‍ എന്‍ഫോഴ്സ്മെന്റ് തുടങ്ങിയ വിഭാഗങ്ങള്‍ മണിക്കൂറുകളോളം തിരച്ചില്‍ നടത്തിയെങ്കിലും ബോട്ട് കണ്ടെത്താനായില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: