അമ്പലപ്പുഴ: അമ്പലപ്പുഴ ക്ഷേത്രത്തില്‍ ഭക്തര്‍ നടയ്ക്കു സമര്‍പ്പിച്ച കദളിക്കുല കടത്താന്‍ ശ്രമിച്ച സംഘത്തിനെതിരായ നടപടി കോണ്‍ഗ്രസ് നേതാക്കള്‍ ഇടപെട്ട് അട്ടിമറിച്ചു.
തുലാഭാരവുമായി ബന്ധപ്പെട്ട് ക്ഷേത്രത്തില്‍ എത്തുന്ന ഉല്പന്നങ്ങള് സൂക്ഷിക്കുന്ന സ്റ്റോര്‍ കീപ്പറിനെയാണ് കോണ്‍ഗ്രസ് നേതാക്കള്‍ രക്ഷപ്പെടുത്തിയത്. കഴിഞ്ഞ ഏതാനും ദിവസം മുമ്പാണ് ക്ഷേത്രത്തിലെ കദളിക്കുലകള്‍ കാക്കാഴം ഭാഗത്തെ പച്ചക്കറിക്കടയില്‍ സംഘം വില്ക്കാന് ശ്രമിച്ചത്.
ഒരു ക്വിന്റലിലേറെ കദളിക്കുല നല്കി മൂന്നു പൂവന്കുലകളാണ് സംഘം കടയില്‍ നിന്നും വാങ്ങാന്‍ ശ്രമിച്ചത്. കഴിഞ്ഞദിവസം രാത്രിയോടെ ഭക്തജനങ്ങള്‍ കാത്തിരുന്ന് വാഹനം ഉള്‍പ്പെടെ പിടിച്ചെടുക്കുകയും സംഭവം ദേവസ്വം ബോര്‍ഡ് ഉദ്യാഗസ്ഥരെ അറിയിക്കുകയും ചെയ്തു. എന്നാല്‍ സംഭവം അന്വേഷിച്ച ഉദ്യാഗസ്ഥര്‍ കുറ്റക്കാര്‍ ദേവസ്വം ബോര്‍ഡിലെ കോണ്‍ഗ്രസ് അനുകൂല സംഘടനയുടെ പ്രവര്‍ത്തകരാണെന്നും വര്‍ഷങ്ങളായി ഇത്തരം തട്ടിപ്പു നടത്തുന്നുണ്ടെന്നും കണ്ടെത്തുകയും നടപടി സ്വീകരിക്കാന്‍ തയ്യാറാകുകയും ചെയ്തു.
ഇതോടെ അമ്പലപ്പുഴയിലെ കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്ത് എത്തുകയും ജീവനക്കാരനെതിരെ നടപടി പാടില്ലെന്ന് ആവശ്യപ്പെടുകയായിരുന്നു. കുറ്റക്കാരനായ ജീവനക്കാരനെതിരെ നടപടി വേണമെന്നാവശ്യപ്പെട്ട് വിശ്വഹിന്ദു പരിഷത്ത് ഉള്‍പ്പെടെയുള്ള സംഘടനകള്‍ ദേവസ്വം വിജിലന്‍സില്‍ പരാതി നല്കുവാന് തീരുമാനിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: