കാഞ്ഞിരപ്പള്ളി: റേഷന്‍ കാര്‍ഡില്‍ വന്നിരിക്കുന്ന അപാകതകള്‍ ഉത്തരവാദിത്വപ്പെട്ടവരെക്കൊണ്ട് പരിഹരിക്കണമെന്ന് ഓള്‍കേരള റീട്ടെയില്‍ റേഷന്‍ ഡീലേഴ്സ് അസോസിയേഷന് ആവശ്യപ്പെട്ടു.
നിലവിലുള്ള ബിപിഎല്‍ റേഷന്‍കാര്‍ഡും ബിപിഎല്‍ പരിഗണന ലഭിക്കേണ്ട കാര്‍ഡ് ഉടമകളുടെയും തെറ്റായ ഡേറ്റ എന്‍ട്രി നടപടികള്‍മൂലം എപിഎല്‍ വിഭാഗത്തിലേക്ക് മാറ്റം ചെയ്യപ്പെടാനിടയുണ്ട്. വളരെയധികം തുക ചെലവഴിച്ച് സിഡിറ്റ്, കുടുംബശ്രീ, അക്ഷയ മുതലായ ഏജന്‍സികള്‍ മുഖേനെയാണ് പുതിയ റേഷന്‍കാര്‍ഡിന് വിവരങ്ങള്‍ ശേഖരിച്ചത്. അപാകതകള്‍ ഏജന്‍സികളെക്കൊണ്ട് പരിഹരിക്കണമെന്നും വ്യാപാരികള്‍ ആവശ്യപ്പെട്ടു.
സര്‍ക്കാര്‍ പ്രഖ്യാപിക്കുന്ന അളവില്‍ റേഷന്‍ സാധനങ്ങള്‍ ലഭ്യമാക്കണമെന്നും കമ്മീഷന്, കുടിശിക, ഡോര്‍ ഡെലിവറി ഉള്‍പ്പെടെ സമരം ഒത്തുതീര്ത്തപ്പോഴുണ്ടാക്കിയ വ്യവസ്ഥകള്‍ ഉടന്‍ നടപ്പിലാക്കണമെന്നും യോഗം ആവശ്യപ്പെട്ടു. റേഷന്‍കാര്‍ഡ് പുതുക്കല്‍, തെറ്റുതിരുത്തല്‍ നടപടികളില്‍ താലൂക്കിലെ റേഷന്‍വ്യാപാരികള്‍ സഹകരിക്കില്ലെന്ന് പ്രസിഡന്റെ സെബാസ്റ്റ്യന്‍ ജോസഫ്, സെക്രട്ടറി സാബു ബി. നായര്‍ എന്നിവര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: