കൊച്ചി: തോട്ടം തൊഴിലാളികളായ സ്ത്രീകളുടെ സമരം കത്തിക്കയറിയതോടെ സിപിഎം ഒറ്റപ്പെട്ടു. ദേവികുളം എംഎല്‍എ രാജേന്ദ്രന് അടക്കമുള്ള നേതാക്കള്‍ അപഹാസ്യരാകുയും ചെയ്തു. സിപിഎമ്മും സിപിഐയും അവരുടെ തൊഴിലാളി സംഘടനകളും തങ്ങള്‍ക്കൊപ്പമല്ല ടാറ്റാ കമ്പനിക്കൊപ്പമാണെന്ന തിരിച്ചറിവാണ് തൊഴിലാളികളെ ക്ഷുഭിതരാക്കിയത്.
കഴിഞ്ഞ രണ്ടു ദിവസമായി സമരം കൈപ്പിടിയില്‍ ഒതുക്കാനും തൊഴിലാളികളെ വശത്താക്കാനുമുള്ള സിപിഎമ്മിന്റെ ശ്രമങ്ങളെല്ലാംഅമ്പേ പരാജയപ്പെട്ടു. ഇതേത്തുടര്‍ന്നാണ് രാജേന്ദ്രന് നിരാഹാരം തുടങ്ങിയത്. തങ്ങളുടെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ഒരിക്കല്‍ പോലും ഇടപെട്ടിട്ടില്ലാത്ത എംഎല്‍എയുടെ നിരാഹാരം തട്ടിപ്പാണെന്നും നാടകമാണെന്നും പാവപ്പെട്ട തൊഴിലാളികള്‍ തിരിച്ചറിഞ്ഞതിനാലാണ് ഇത് അവസാനിപ്പിക്കാന്‍ അവര്‍ രാജേന്ദ്രനോട് ആവശ്യപ്പെട്ടത്.
കാര്യമായ വിദ്യാഭ്യാസമില്ലാത്ത പാവപ്പെട്ടവരായ തൊഴിലാളികളെ എന്തെങ്കിലുമൊക്കെ പറഞ്ഞ് ഇങ്ങനെയൊക്കെയങ്ങ് മേച്ചുകൊണ്ടുപോകാം എന്നാണ് പാര്‍ട്ടിയും എംഎല്‍എയും ധരിച്ചിരുന്നത്. ഈ ധാരണയാണ് ഗതിമുട്ടിയ തൊഴിലാളികള്‍ പൊളിച്ചടുക്കിയത്.
എസ്എന്ഡിപിയോഗവുമായി ഏറ്റുമുട്ടുകയും ഗുരുദേവനെ അവഹേളിക്കുകയും ചെയ്ത് പുലിവാല് പിടിച്ച സിപിഎമ്മിന് മൂന്നാര്‍ സമരവും വലിയ തിരിച്ചടിയാണ് നല്‍കിയത്. ഇനി എന്തെല്ലാം ചെയ്താലും തൊഴിലാളികള്‍ക്കിടയിലുള്ള വിശ്വാസം നഷ്ടപ്പെട്ട സിപിഎമ്മിനും രാജേന്ദ്രനും സിപിഐക്കും അത് തിരിച്ചു പിടിക്കുക എളുപ്പമല്ല. തൊഴിലാളി നേതാക്കള്‍ ടാറ്റായുടെ ആനുകൂല്യങ്ങള്‍ കൈപ്പറ്റുകയും അവര്‍ക്കു വേണ്ടി അണിയറയില്‍ കളിക്കുകയും ചെയ്യുന്ന നടപടി തുടങ്ങിയിട്ട് കുറച്ചുകാലമായി.
മൂന്നാറിലെ കൈയേറ്റങ്ങള്‍ ഒഴിപ്പിക്കുന്ന സമയത്തും എഐടിയുസി, സിഐടിയു യൂണിയനുകളുടെ കള്ളക്കളി പുറത്തായിരുന്നു. ടാറ്റായുടെ കൈയേറ്റങ്ങള്‍ ഒഴിപ്പിക്കുന്നതിനെ ഇവര്‍ പലതരത്തില്‍ പരോക്ഷമായി തടയുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: