മൂന്നാര്‍: തോട്ടം തൊഴിലാളികളുടെ സമരപ്പന്തലിലെത്തിയ സിപിഎം നേതാക്കളായ പി.കെ. ശ്രീമതി എം.പി, കെ.കെ. ഷൈലജ എംഎല്‍എ, എം.സി. ജോസഫൈന് എന്നിവര്‍ക്ക് നേരെ സമരക്കാരുടെ അസഭ്യവര്‍ഷം. ഇന്നലെ ഉച്ചയോടെയാണ് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനൊപ്പം പി.കെ. ശ്രീമതിയും കെ.കെ. ഷൈലജയും മറ്റുമെത്തിയത്.
സമരക്കാരുടെ ഇടയിലേക്ക് നടന്നടുത്തപ്പോള്‍ സമരമുഖത്തുള്ളവര് ശ്രീമതിക്ക് നേരെ അസഭ്യവര്‍ഷവുമായി പാഞ്ഞടുക്കുകയായിരുന്നു. പോലീസ് ഇടപെട്ടാണ് രംഗം ശാന്തമാക്കിയത്. സമരപ്പന്തലില്‍ ഇരിക്കാന്‍ തൊഴിലാളികള്‍ അനുവദിക്കാത്തതിനെത്തുടര്‍ന്ന് നേതാക്കള്‍ ഒരു മണിക്കൂറോളം സിപിഎമ്മിന്റെ ഓഫീസില്‍ കഴിഞ്ഞതിന് ശേഷം നാണം കെട്ട് മടങ്ങിപ്പോകുകയായിരുന്നു. തൊഴിലാളികളുടെ പാര്‍ട്ടിയെന്ന് അവകാശപ്പെടുന്ന സിപിഎം ഇപ്പോള്‍ മൂന്നാറില്‍ ഏതാണ്ട് ഒറ്റപ്പെട്ട അവസ്ഥയിലാണ്.
ഇതിനിടെ ദേവികുളം എംഎല്‍എ എസ്. രാജേന്ദ്രന് മൂന്നാര്‍ സെന്‍ട്രല്‍ ജംഗ്ഷനില്‍ നിരാഹാര സമരം ആരംഭിച്ചിട്ടുണ്ട്. കനത്ത പോലീസ് കാവലിലാണ് സമരം. രണ്ട് തവണ സമരക്കാര്‍ നിരാഹാരപ്പന്തലിലെത്തി രാജേന്ദ്രനോട് സമരം അവസാനിപ്പിച്ച് പോകാന്‍ ആവശ്യപ്പെട്ടു. കൂടുതല്‍ പോലീസ് എത്തി സമരക്കാരെ പിന്തിരിപ്പിക്കുകയായിരുന്നു. ടാറ്റാകമ്പനിക്കനുകൂല നിലപാട് കൈക്കൊളളുന്നു എന്നാരോപിച്ചാണ് തൊഴിലാളികള്‍ എസ്. രാജേന്ദ്രനെ കഴിഞ്ഞ ദിവസം ചെരുപ്പ്് എറിഞ്ഞ് ഓടിച്ചത്. ഇതിന്റെജാള്യത മറയ്ക്കാനും പ്രശ്നത്തില്‍ നിന്ന് തലയൂരാനുമാണ് എസ്. രാജേന്ദ്രന് നിരാഹാരപ്പന്തലില്‍ കഴിയുന്നത്. ബിജിമോള്‍ എംഎല്‍എ സമരക്കാര്‍ക്കൊപ്പം രാവിലെ മുതല്‍ ഉണ്ടായിരുന്നു.
എഐടിയുസി സമരക്കാര്ക്കെതിരാണെങ്കിലും ബിജിമോളെ സമരക്കാര്‍ കാര്യമായി എതിര്‍ക്കുന്നില്ല. രാജേന്ദ്രന് ടാറ്റായുടെ സ്വന്തം ആളാണെന്ന് നേരത്തെ മുതല്‍ ഉയരുന്ന ആരോപണമാണ്.കൊച്ചി – ധനുഷ്കോടി ദേശീയ പാത ഇന്നലെയും സമരക്കാര്‍ ഉപരോധിച്ചു. നൂറുകണക്കിന് തൊഴിലാളികള്‍ ഇന്നലെ നടന്ന ഉപരോധത്തില്‍ പങ്കെടുത്തു. വൈകിട്ട് അഞ്ച് മണിയോടെ ശക്തമായ മഴ പെയ്തു. ഇതോടെ സമരക്കാര്‍ പിരിഞ്ഞ് പോയി. കെഡിഎച്ച് കമ്പനി അധികൃതരുമായി ഇന്ന് എറണാകുളത്ത് ചര്‍ച്ച നടത്തുന്നുണ്ട്. രാവിലെ 11ന് എറണാകുളം ഗസ്റ്റ് ഹൗസില്‍ നടക്കുന്ന ചര്‍ച്ചയില്‍ മന്ത്രിമാരായ ഷിബുബേബി ജോണ്‍, ആര്യാടന് മുഹമ്മദ് എന്നിവര്‍ ചര്‍ച്ചകളില്‍ പങ്കെടുക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: