ജെറുസലേം: ജെറുസലേമിലെ അല്‍-അക്സാ മോസ്ക്ക് വളപ്പില്‍ പാലസ്തീനികള്‍ ഇസ്രായേല്‍ പോലീസുമായി ഏറ്റുമുട്ടി. ജൂതന്മാരുടെ പുതുവര്‍ഷാഘോഷം ആരംഭിക്കുന്നതിന് തൊട്ടുമുമ്പാണ് ഏറ്റുമുട്ടലുണ്ടായത്.
ഇസ്രായേല്‍ പ്രതിരോധമന്ത്രി പുറത്താക്കിയ രണ്ട് മുസ്ലിം ഗ്രൂപ്പുകള്‍ ജൂതസന്ദര്ശകരുമായി ഇവിടെ വച്ച് ഏറ്റുമുട്ടിയതാണ് സംഭവം രൂക്ഷമാക്കിയത്.
സംഭവത്തെ ഇസ്രായേലി പോലീസിന്റെ ആക്രമണമെന്ന് വിശേഷിപ്പിച്ച പാലസ്തീന് പ്രസിഡന്റ് മുഹമ്മദ് അബ്ബാസ് സംഭവത്തെ അപലപിക്കുകയും ചെയ്തു. എന്നാല്‍ മുസ്ലിം കലാപകാരികള്‍ ഇവിടെ ഒരുയുദ്ധ സ്ഥലമാക്കി മാറ്റുകയായിരുന്നുവെന്നും ഇസ്രായേല്‍ പൊതു സുരക്ഷാമന്ത്രി ഗിലാഡ് എര്‍ഡാന്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: