ലക്നോ:പ്രമുഖ ഷിയ ആത്മീയ നേതാവ് മൗലാന കാല്ബ് സാദിഖ്വിയെ പാരമ്പര്യ വേഷമണിഞ്ഞെത്തിയതിന്റെ പേരില്‍ മഹോമദ് ബാഗ് ക്ലബില്‍ പ്രവേശിപ്പിക്കാതിരുന്നത് സംബന്ധിച്ച് ഉത്തര്‍ പ്രദേശ് ഗവര്‍ണര്‍ റാം നായിക് ക്ലബ്ബ് അധികൃതരോട് വിശദീകരണം തേടി.
24 മണിക്കൂറിനുളളില്‍ ഇത് സംബന്ധിച്ച് വിശീദീകരണം നല്കുവാനാണ് ആവശ്യപ്പെട്ടിരിക്കുന്നതെന്ന് രാജ്ഭവന് വൃത്തങ്ങള്‍ പറഞ്ഞു. സംഭവം ആക്ഷേപാര്‍ഹവും ദൗര്ഭാഗ്യകരവുമായിപോയെന്ന് ഗവര്‍ണര്‍ പറഞ്ഞു.
മൗലാന സാദ്വിഖിയെ ക്ലബ്ബില്‍ നടക്കുന്ന ഒരു പരിപാടിയിലേക്ക് ക്ഷണിച്ചിരുന്നു. എന്നാല്‍ പരമ്പരാഗത വേഷമണിഞ്ഞിരുന്നതിനാല് അദ്ദേഹത്തെ ക്ലബ്ബില്‍ കയറുന്നതില്‍ നിന്നും വിലക്കുകയായിരുന്നു.
ആള് ഇന്ത്യാ പേഴ്സണല്‍ മുസ്ലിം ലോ ബോര്‍ഡിന്റെ വൈസ് പ്രസിഡന്റ് കൂടിയാണ് ഇദ്ദേഹം. ബ്രിട്ടീഷ് കാലഘട്ടം മുതല്‍ ഡ്രസ്സ് കോഡ് തുടരുന്നതാണെന്ന് ക്ലബ്ബിന്റെ വെബ്സൈറ്റില്‍ പറയുന്നു. കുര്‍ത്ത, ജീന്‍സ്, കളറില്ലാത്ത ടീ ഷര്‍ട്ടുകള്‍ എന്നിവ ക്ലബ്ബില്‍ അനുവദിക്കുന്നതല്ലായെന്നും സൈറ്റില്‍ പറയുന്നു.
ഓരോ വര്‍ഷവും ക്ലബിന്റെ ചെയര്മാന് സ്ഥാനം ചീഫ് ഓഫ് സ്റ്റാഫ്, സെന്‍ട്രല്‍ കമാന്‍ഡന്റ്,ചീഫ് സെക്രട്ടറി എന്നിങ്ങനെ മാറിക്കൊണ്ടിരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: