ഭോപ്പാല്‍: അതിര്‍ത്തിയില്‍ അകാരണമായി വെടിയുതിര്‍ത്ത് പ്രകോപനം സൃഷ്ടിച്ചാല്‍ കര്‍ക്കശമായി തിരിച്ചടിക്കുമെന്ന് ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ് മുന്നറിയിപ്പുനല്‍കി. കശ്മീരിനെക്കുറിച്ചല്ല, പാക്കധീന കശ്മീരിനെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ഭാരതം ഏതു സമയമത്തും സന്നദ്ധമാണെന്നും സിങ് പറഞ്ഞു. ദേശീയ സുരക്ഷ: വെല്ലുവിളിയും തന്ത്രവും എന്ന വിഷയത്തില്‍ വൈ.എന്‍. സിങ് സ്മാരകപ്രഭാഷണ പരമ്പര ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഭാരതം എക്കാലത്തും അയല്‍രാജ്യങ്ങളുമായി സൗഹാര്‍ദ്ദമാണ് ആഗ്രഹിക്കുന്നത്. അയല്‍ക്കാരെ ശല്യപ്പെടുത്തരുതെന്ന നയമാണ് തുടര്‍ന്നു പോരുന്നത്. എന്നാല്‍, ആദ്യവെടി ആരെങ്കിലും ഭാരതത്തിനെതിരേ ഉതിര്‍ത്താല്‍ തിരിച്ചടിക്ക് എണ്ണമില്ലാത്തത്ര വെടിയുണ്ട ഉപയോഗിക്കും. ആരെയും ശല്യപ്പെടുത്തില്ല, പക്ഷേ ഇങ്ങോട്ടു ശല്യം ചെയ്താല്‍ വെറുതേ വിടില്ല, ആഭ്യന്തര മന്ത്രി വ്യക്തമാക്കി.
പാക്കിസ്ഥാന് റേഞ്ചേഴ്സ് തലവനുമായുള്ള കൂടിക്കാഴ്ചയില്‍ കശ്മീര്‍ ഭാരതത്തിന്റെ അഖണ്ഡഭാഗമാണ്, ആയിരിക്കുകതന്നെ ചെയ്യും എന്നു വ്യക്തമാക്കി. നമ്മള് പരസ്പരം പട്ടാളക്കാര്‍ക്കെതിരേ വെടിയുതിര്‍ക്കുന്നതിനു പകരം ഭീകരതയ്ക്കെതിരേ ഒന്നിച്ചു നിന്നു പോരാടാമെന്ന് ചര്‍ച്ചയില്‍ നിര്‍ദ്ദേശിച്ചു, അദ്ദേഹം വെളിപ്പെടുത്തി.
23,000 കിലോമീറ്റര്‍ അതിര്‍ത്തി സംരക്ഷിക്കുകയെന്നത് ശ്രമകരമാണെന്നു പറഞ്ഞ ആഭ്യന്തരമന്ത്രി പ്രധാനമന്ത്രി മോദിയുടെ നയതന്ത്രത്തിന്റെ ഭാഗമായി മുമ്പില്ലാത്തവിധം അറബ് രാജ്യങ്ങളെപ്പോലും ഭീകരതയ്ക്കെതിരേയുള്ള പേരാട്ടത്തില്‍ ഭാരതത്തിനൊപ്പം നിര്‍ത്താനായതായി ചൂണ്ടിക്കാട്ടി.
അതിര്‍ത്തികളില്‍ ജാഗ്രതകൂട്ടി. ബംഗ്ലാദേശില്‍നിന്ന് വര്‍ഷം 22 ലക്ഷം കാലികളെയാണ് അതിര്‍ത്തിവഴി കടത്തിയിരുന്നത്. അത് തടഞ്ഞ്, രണ്ടര മൂന്നു ലക്ഷമാക്കി കുറച്ചു.
വടക്കു-കിഴക്കന്‍ സംസ്ഥാനങ്ങളിലെ 70-ല്‍ പരം ഭീകര സംഘടനകളെ സമാധാന കരാറിലൂടെ നിഷ്ക്രിയമാക്കി. നക്സല്‍ പ്രവര്‍ത്തന ബാധിതമായ 26 ജില്ലകളില്‍ സര്‍ക്കാര്‍ പ്രവര്‍ത്തനം സക്രിയമാക്കി. ഭാരതത്തെ സാമ്പത്തികമായി തകര്‍ക്കാനുള്ള അന്താരാഷ്ട്ര ഗൂഢാലോചനയുടെ ഭാഗമാണ് നക്സല്‍ പ്രവര്‍ത്തനങ്ങളെന്ന് ഛത്തീസ്ഗഢ് മുഖ്യമന്ത്രി രമണ്‍സിങ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: