തൃശൂര്‍: സംസ്ഥാനത്ത് 250 കോടി മുതല്‍ മുടക്കി ചാനല്‍ തുടങ്ങാനും ബിഗ് ബജറ്റ് മലയാളം സിനിമ നിര്‍മ്മിക്കാനും ലക്ഷ്യമിട്ട് ചെന്നൈയില്‍ നിന്നുള്ള സംഘം ഹവാല പണവുമായി കേരളത്തിലെത്തിയെന്ന് റിപ്പോര്‍ട്ട്. ചെെൈന്ന സ്വദേശിയായ കോടീശ്വരനും മലയാളി സ്ത്രീയുമടക്കമുള്ള സംഘമാണ് ചാനല്‍ തുടങ്ങുന്നതിനും മറ്റ് ബിസിനസ്സ് സംരംഭങ്ങള്‍ ലക്ഷ്യമിട്ടും കേരളത്തിലെത്തിയത്.
ഒരാഴ്ച്ചയ്ക്കുള്ളില്‍ പദ്ധതിക്കായി ഡീല്‍ ഉറപ്പിക്കുകയായിരുന്നു ഇവരുടെ ലക്ഷ്യം. സംഘം വീണ്ടും കേരളത്തിലെത്തുമെന്നും സൂചനകളുണ്ട്. ഇവര്‍ക്ക് എല്ലാ ഒത്താശയും ചെയ്ത് കൊടുക്കാന്‍ മലയാളികളുടെ വന്‍ ഗ്രൂപ്പ് തന്നെയുണ്ട്.
250 കോടിയിലധികം ആസ്ഥിയുള്ള വ്യക്തികള്‍ കേരളത്തിലെ പ്രമുഖ വില്ലകള്‍ സ്വന്തമാക്കാനും ശ്രമം നടത്തിയിരുന്നു. ഇതിനായി കൊച്ചിയില്‍ മൂന്ന് കോടിയുടെ ബംഗ്ലാവും സംഘം കണ്ടു. ഒരു പ്രമുഖ ഗ്രൂപ്പിന് വേണ്ടി പ്രവര്‍ത്തിക്കുന്നവരുടെ മലയാളി-തമിഴ് ഗ്രൂപ്പാണ് ഹവാല പണം കേരളത്തില്‍ നിക്ഷേപിക്കാന്‍ ശ്രമം നടത്തിയത്. ചെന്നൈ, ഹൈദരാബാദ് തുടങ്ങി വിവിധ സംസ്ഥാനങ്ങളില്‍ പടര്‍ന്നു കിടക്കുന്ന ഈ ഗ്രൂപ്പിന്റെ രഹസ്യ ഏജന്‍സികള്‍ സംസ്ഥാനത്ത് വിവിധ മേഖലകളില്‍ പണം നിക്ഷേപിക്കുവാനായി തുനിഞ്ഞിറങ്ങിയതായാണ് രഹസ്യ റിപ്പോര്‍ട്ട്.
പ്രമുഖ റഷ്യന്‍ പെട്രോളിയം കമ്പനിയായ എസ്സാറിന് വേണ്ടി മലയാളികള്‍ ഉള്‍പ്പെടെ നിരവധി പേരാണ് ഇന്ത്യയില്‍ രഹസ്യമായി പ്രവര്‍ത്തിക്കുന്നത്. റഷ്യയിലെ പെട്രോളിയം കമ്പനി കൂടിയായ എസ്സാര്‍ ഗ്രൂപ്പിന് വേണ്ടി ചെന്നൈ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ചില എജന്റുകളാണ് കേരളം ഹവാല പണമിറക്കാന്‍ പറ്റിയ സ്ഥലമായി കണ്ടെത്തിയിരിക്കുന്നത്. തങ്ങളുടെ ആവശ്യങ്ങള്‍ക്കായി ഇവര്‍ കൊച്ചിയില്‍ ലെഗസി, ക്രൗണ്‍ പ്ലാസ എന്നിവിടങ്ങളില്‍ മാറിമാറി താമസിച്ചതുമായി ബന്ധപ്പെട്ട രേഖകളും പുറത്തായി. തിരിച്ചറിയല്‍ കാര്‍ഡ് പോലും കൈവശമില്ലാതെ അതീവ രഹസ്യമായാണ് ഇവര്‍ സംസ്ഥാനത്ത് കറങ്ങിയത്. ഒരിക്കല്‍പ്പോലും ഇവര്‍ പോലീസ് പരിശോധനയില്‍ പെട്ടില്ലെന്നത് ദുരൂഹത വര്‍ദ്ധിപ്പിക്കുന്നു.
പ്രമുഖ സിനിമാ താരങ്ങളെ ഉള്‍പ്പെടുത്തി പത്ത് കോടി ബജറ്റില്‍ സിനിമ പിടിക്കുകയായിരുന്നു മറ്റൊരു ലക്ഷ്യം. ഒരേ സ്ഥലത്ത് താമസിക്കുക പ്രയാസമായതിനാല്‍ സംഘം പല ആഡംബര ഹോട്ടലുകളും ഇതിനായി ഉപയോഗിച്ചു. ആലപ്പുഴ, ശോഭാ സിറ്റി, ചെറായി തുടങ്ങി സംസ്ഥാനത്തെ നിരവധി സ്ഥലങ്ങളില്‍ ഇവര്‍ ഭൂമി വാങ്ങാന്‍ പദ്ധതിയിട്ടതായും വിവരമുണ്ട്. പദ്ധതികള്‍ നടപ്പിലായാല്‍ അഡ്വാന്‍സായി കൈമാറാനുള്ള തുകയായ രണ്ടര കോടിയുമായാണ് സംഘം ആഡംബര കാറില്‍ കറങ്ങിയത്.
എന്നാല്‍ വിചാരിച്ച സമയത്തിനുള്ളില്‍ കാര്യങ്ങള്‍ നീക്കാന്‍ കഴിയാതെ വന്നതോടെ പിടിക്കപ്പെടുമെന്ന ഭയത്താല്‍ മുങ്ങുകയായിരുന്നു. സംസ്ഥാനത്തെ വിവിധ ഹോട്ടലുകളില്‍ മാത്രം താമസിച്ച വകയില്‍ അഞ്ച് ലക്ഷം രൂപയാണ് ഇവര്‍ ബില്ലടച്ചതെന്നും രഹസ്യ റിപ്പോര്‍ട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: