ആലപ്പുഴ: ശ്രീനാരായണ ഗുരുവിനെ കുരിശില്‍ തറച്ച സിപിഎം നേതൃത്വം എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ ഒറ്റത്തിരിഞ്ഞ് വേട്ടയാടുന്നു. വര്‍ഗീയ വിരുദ്ധ സെമിനാറുകള്‍ എന്ന പേരില്‍ സംസ്ഥാനത്തെമ്പാടും യോഗങ്ങള്‍ വിളിച്ചുചേര്‍ത്ത് എസ്എന്‍ഡിപിയേയും ജനറല്‍ സെക്രട്ടറിയേയും അധിക്ഷേപിക്കുന്ന സിപിഎം നേതൃത്വം വെള്ളാപ്പള്ളിയുടെ ജന്മനാട്ടിലും പോര്‍മുഖം തുറക്കും.
പ്രതിപക്ഷ നേതാവ് വി. എസ്. അച്യുതാനന്ദനെ പങ്കെടുപ്പിച്ച് കണിച്ചുകുളങ്ങരയില്‍ പൊതുയോഗം സംഘടിപ്പിക്കാനാണ് സിപിഎം തീരുമാനം.പാര്‍ട്ടിയുടെ മാരാരിക്കുളം,കഞ്ഞിക്കുഴി ഏരിയാ കമ്മറ്റികളുടെ നേതൃത്വത്തിലാണ് വെള്ളാപ്പള്ളി വിരുദ്ധ പരിപാടി നടത്തുക.
ചതയദിനത്തില്‍ കുട്ടനാട്ടില്‍ എസ്എന്‍ഡിപി ശാഖായോഗം പരിപാടിയില്‍ വിഎസിനെ പങ്കെടുപ്പിച്ച് എസ്എന്‍ഡിപി നേതൃത്വത്തെ അവഹേളിച്ച അതേ തന്ത്രമാണ് സിപിഎം വീണ്ടും പയറ്റുന്നത്.
പാര്‍ട്ടി വിരുദ്ധനെന്ന് കണ്ണൂര്‍ ലോബി മുദ്രകുത്തിയതിനെ തുടര്‍ന്ന് സംസ്ഥാന സമ്മേളനത്തില്‍ നിന്ന് ഇറങ്ങിപ്പോയ അച്യുതാനന്ദന് സിപിഎം ഔദ്യേഗികമായി ഒരുക്കുന്ന ആദ്യ പാര്‍ട്ടി വേദി കൂടിയാണ് കണിച്ചുകുളങ്ങരയിലെ വെള്ളാപ്പള്ളി വിരുദ്ധയോഗം. പാര്‍ട്ടിക്ക് വേണ്ടാത്ത നേതാവിനെ എസ്എന്‍ഡിപിക്കെതിരെയുള്ള പ്രചരണത്തിന് മുന്നില്‍ നിര്‍ത്തേണ്ടി വരുന്നുവെന്നതാണ് സിപിഎം നേരിടുന്ന മറ്റൊരു ദുര്യോഗം.
വെള്ളാപ്പള്ളി നടേശനെ വേട്ടയാടി ഇല്ലായ്മ ചെയ്ത് എസ്എന്‍ഡിപിയെ തകര്‍ക്കുകയെന്ന സിപിഎം ഔദ്യോഗിക പക്ഷത്തിന്റെ നീക്കത്തെ അതേ നാണയത്തില്‍ തരിച്ചടിക്കാനാണ് എസ്എന്‍ഡിപി തീരുമാനം. ഈഴവരുടെ ആവശ്യങ്ങള്‍ക്കായി പോരാടുന്ന വെള്ളാപ്പള്ളിക്കെതിരെയുള്ള നീക്കം സമുദായത്തിനെതിരെയുള്ള യുദ്ധപ്രഖ്യാപനമായി കണ്ട് എസ്എന്‍ഡിപി നേരിടും. ഈ മാസം 20ന് ചേര്‍ത്തലയില്‍ ചേരുന്ന എസ്എന്‍ഡിപി നേതൃയോഗത്തില്‍ ഇതു സംബന്ധിച്ച് രൂപരേഖ തയ്യാറാക്കും. ശാഖാതലങ്ങളിലും കുടുംബയൂണിറ്റുകളും വരെ കേന്ദ്രീകരിച്ച് പ്രചരണം നടത്തി സമുദായ വിരുദ്ധ നീക്കം തുറന്നുകാട്ടുന്ന പ്രവര്‍ത്തനങ്ങളാകും നടത്തുക.
ഗുരുവിനെ കുരിശില്‍ തറച്ചതും, കയര്‍കെട്ടി വലിക്കുന്നതുമായ പ്ളോട്ടുകളുടെ ഫോട്ടോകളുടെ പകര്‍പ്പ് മുഴുവന്‍ സമുദായ അംഗങ്ങളുടെയും വീടുകളിലുമെത്തിക്കും. എല്‍ഡിഎഫ് ഭരണകാലത്ത് ഈഴവ സമുദായത്തിനും സംഘടിത മതന്യൂനപക്ഷങ്ങള്‍ക്കും നല്കിയ ആനുകാല്യങ്ങളുടെ യഥാര്‍ത്ഥ കണക്കുകകള്‍ വരെ ഉള്‍പ്പെടുത്തി ലഘുലേഖകള്‍ തയ്യാറാക്കി പ്രചരിപ്പിച്ച് സിപിഎമ്മിന്റെ പൊയ്മുഖം തുറന്നു കാട്ടുന്ന പ്രചരണങ്ങളാണ് എസ്എന്‍ഡിപി നടത്തുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: