വിശാഖപട്ടണം: പ്രഥമ ഭാരത- ഓസ്ട്രേലിയ സംയുക്ത നാവികാഭ്യാസത്തിന് വിശാഖപട്ടണത്ത് തുടക്കം. ഓസ്ട്രേലിയന്‍ നേവി കേപ്പബിലിറ്റി ഹെഡ് റിയര്‍ അഡ്മിറല്‍ ജൊനതാന് മീഡും ഭാരത നാവികസേനയുടെ ഈസ്റ്റേണ്‍ ഫ്ളീറ്റ് കമ്മാന്‍ഡിങ് ഫ്ളാഗ് ഓഫീസര്‍ റിയല്‍ അഡ്മിറല്‍ അജേന്ദ്ര ബഹാദൂര്‍ സിങ്ങും ചേര്‍ന്ന് സൈനികാഭ്യാസം ഉദ്ഘാടനം ചെയ്തു.
ഓസ്ട്രേലിയന്‍ യുദ്ധക്കപ്പലുകളായ എച്ച്എംഎഎസ് സൈറസ്, എച്ച്എംഎഎസ് അരുന്ത, മുങ്ങിക്കപ്പല്‍ എച്ച്എംഎഎസ് ഷിയാന്‍ എന്നിവ സൈനികാഭ്യാസത്തിന്റെ ഭാഗമാകും. ഭാരതത്തെ പ്രതിനിധീകരിച്ച് ഐഎന്‍എസ് ശിവാലിക്, ഐഎന്‍എസ് രണ്‍വിജയ്, ഐഎന്‍എസ് ശക്തി തുടങ്ങിയവ പങ്കെടുക്കും.
പ്രകൃതി ദുരന്തവേളകളില്‍ കൂടുതല്‍ കാര്യക്ഷമതയോടെ പ്രവര്‍ത്തിക്കാന്‍ ഭാരത- ഓസ്ട്രേലിയ നാവിക സേനകളെ സജ്ജമാക്കുകയും തീരദേശസുരക്ഷയിലെ സഹകരണം വര്‍ധിപ്പിക്കലുമാണ് സംയുക്ത നാവികാഭ്യാസത്തിലൂടെ ലക്ഷ്യമിടുന്നതെന്ന് ജൊനാതന്‍ മീഡ് പറഞ്ഞു. ഭാരത- ഓസീസ് നാവികാഭ്യാസം രണ്ടുവര്‍ഷത്തിലൊരിക്കല്‍ സംഘടിപ്പിക്കുമെന്നും ഇരു രാജ്യങ്ങളിലെയും സേനകള്‍ തമ്മിലെ ഔദ്യോഗികമായ വിവരം പങ്കിടല്‍ കൂടുതല്‍ സജീവമാക്കുമെന്നും അജേന്ദ്ര ബഹാദൂര്‍ സിങ് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: