കോട്ടയം: അടിയന്തരാവസ്ഥ തടവുകാരുടെ സംസ്ഥാന സമ്മേളനം ഒക്ടോബര്‍ 2ന് ആലുവായില്‍ നടക്കും. സമ്മേളനത്തോടനുബന്ധിച്ച് തടവുകാര്‍ അനുഭവിച്ച ക്രൂരമര്‍ദ്ദനങ്ങളുടെ രീതിയും ജനതപാര്‍ട്ടി നിയോഗിച്ച അന്വേഷണ കമ്മീഷന് പ്രാധാനമന്ത്രി മൊറാര്ജിദേശായിക്ക് കൊടുത്ത റിപ്പോര്‍ട്ട് അടക്കമുള്ള വിധിരേഖകളുടെയും പ്രദര്‍ശനവും സംഘടിപ്പിച്ചിട്ടുണ്ട്.
കേരളത്തില്‍നിന്നും 7400 പേരാണ് തടവിലാക്കപ്പെട്ടിരുന്നത്. ആലുവാ ടൗണ്‍ഹാളില്‍ നടക്കുന്ന സമ്മേളനത്തില്‍ ആര്.രവീന്ദ്രന് അദ്ധ്യക്ഷത വഹിക്കും. ആര്‍എസ്എസ് പ്രാന്തസംഘചാലക് പി.ഇ.ബി. മേനോന് ഉദ്ഘാടനം ചെയ്യും. മുന്‍കേന്ദ്രമന്ത്രി ഒ. രാജഗോപാല്‍, അഡ്വ. കെ. രാംകുമാര്‍, ജന്മഭൂമി മുന്‍ പത്രാധിപര്‍ പി. നാരായണന്, കെ. രാമന്‍പിള്ള തുടങ്ങിയവര്‍ പങ്കെടുക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: